2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഓർമ്മ­പ്പെ­രു­ക്ക­ങ്ങ­ൾ


എന്റെ ഓർമ്മ­പ്പെ­രു­ക്ക­ങ്ങ­ളിൽ
കുന്നു­കൾ മല­ഞ്ചെ­രി­വു­കൾ
കൂർത്ത കുപ്പി­ച്ചി­ല്ലു­കൾ പോൽ
പണ്ട്‌ ഇട­യ­ജീ­വിതം സൗഭാ­ഗ്യ­മ­ല്ലെ­ങ്കിലും
ജീവ­ന­മാ­ഗ്ഗ­മാ­യി­രുന്ന നാൾ
നിര­ങ്ങി­യാ­ടിയ കശു­വ­ണ്ടി­ത്തോ­പ്പു­കൾ
വിശ­പ്പിന്റെ വിളി­യ­സ­ഹ്യ­മായ വേള­യിൽ
കീഴ­ട­ക്കാൻ വെമ്പിയ നെല്ലി­മര ഉയ­ര­ങ്ങൾ
മധുരം കൊതിച്ച്‌ ദാഹം ശമി­ക്കാൻ
ഏത്ത­മരം വലിച്ച കൈത്ത­ഴ­മ്പു­കൾ
കണ്ണാഞ്ചൂട്ടിയും പരലും പല­മീ­നു­കൾക്കു പിറകേ
ഓടി­ക്കി­തച്ച തോടി­റ­മ്പു­കൾ
കുട്ടിയും കോലും കാൽപ­ന്തു­മായ്‌
കെട്ടി­പ്പി­ടി­ച്ചു­രുണ്ട പൊടി­മൺ നിര­ത്തു­കൾ
കൊറ്റിയും പൊൻമാനും പറ­ന്നി­രി­ക്കുന്ന
തോട്ടു­വ­ക്കിലെ കൈതോ­ലത്ത­ല­പ്പു­കൾ
ദൂര­മ­ള­ന്നൊ­രുൾവി­ളിക്ക്‌ കാതോർത്ത്‌
പാടവ­ര­മ്പിൽ തപം ചെയ്യും ഒച്ചിന്റെ കൂട്ട­ങ്ങൾ
അണ്ണാ­റ­ക്ക­ണ്ണ­ന­മ്പ­ല­പ്രാവ്‌ തത്ത­മൈന
തേക്കു­പാ­ട്ട­ങ്ങനെ ഓരാ­യിരം ഓർമ്മ­കൾ
മുക്കു­റ്റിയും മുല്ലയും പാരി­ജാ­തവും പൂത്തുനി­ൽ­ക്കുന്ന
മുറ്റത്തു മെഴു­കിയ ചാണ­ക­ക്കു­ട്ടി­നൊത്തു
കറ്റ­മെ­തി­ക്കുന്ന പുല­യ­പ്പെ­ണ്ണിന്റെ
വിയർപ്പുൾച്ചേർന്ന മാദക സൗഗന്ധം
ഗോലി­ക­ളിച്ചും ഗോമാ­വി­ലെ­റിഞ്ഞും
കാടു­കാട്ടി നട­ക്കുന്ന പള്ളി­ക്കൂട നാളിലും
പ്രേമ­ഭാ­വ­ന­യിൽ വിരി­യുന്ന വാക്കു­കൾക്കൊത്ത്‌
ഹരി­തവും ഗുണി­തവും  ചരിത്ര സത്യ­ങ്ങളും
ചാലിച്ചു തന്ന സൗദാ­മി­നി­യുടെ കാൽപ്പാ­ടു­കൾ
എല്ലാം വിട്ടെ­റിഞ്ഞു നഗ­ര­ഹൃ­ദ­യ­ങ്ങ­ളിൽ
അന്ന­ന്ന­ത്തെ­യന്നത്തിന­ല­യുന്ന വേള­യിൽ
കണ്ടുഞ്ഞാ­നൊ­രു­പാടു ജീവിത സന്ധി­കൾ
വിശ­പ്പി­ന്റെ­യെ­രി­ച്ചിൽ മറ­ക്കുവാ­നായ്‌ വാഴ്‌വിൽ
കലഹം പുതുതാള­മായ്‌ കൈകൊണ്ട ചേരി­കൾ
മാംസ­ദാഹം തീർക്കു­വാ­നൊരു മാത്രയ്ക്കു
മുപ്പത്‌ വെള്ളി­ക്കാശു മുതൽ ഒരു രാത്രിക്ക്‌
ജീവിതം മുഴു­വൻ തീറെ­ഴു­തുന്ന വേശ്യാത്തെ­രു­വു­കൾ
അഷ്ടി­ക്കു­വേണ്ടിയന്ന്യന്റെ കിട­പ്പറ­യിൽ
സ്വന്തം ഭാര്യയെ തള്ളി­യി­ടുന്ന പിമ്പു­കൾ
അഞ്ചൂ­റുപ്പികാ നോട്ടിനു പോലും സുഹൃ­ത്തിന്റെ
നെഞ്ചിൽ കത്തി­യി­റ­ക്കുന്ന കാപാ­ലി­ക­വൃ­ന്ദ­ങ്ങൾ
ലഹരി നുണ­യുന്ന കലാ­ലയ മുറ്റത്ത്‌
കമഴ്ന്നു വീഴുന്ന ഭാവി വാഗ്ദത്ത­ങ്ങൾ
ഓർമ്മ­കൾ മുര­ടിച്ചു കൂമ്പ­ട­ച്ചു­പോയ നാൾ
ആഗ്ര­ഹിച്ചു ഞാനൊരു മട­ക്ക­യാത്ര ഹരി­താ­ഭ­യിൽ
കന­വിൽ കസ്തൂരി മഞ്ഞളും കർക്കി­ട­ക­പ്പെ­രു­മ­ഴയും
തുടി­കൊ­ട്ടി­പ്പാ­ടുന്ന കാവിന്റെ മേന്മ­യും
എല്ലാ­മെ­നി­ക്കെന്നു അഹ­ന്ത­പൂ­ണ്ടെ­ത്തു­മ്പോൾ
കാണുന്നു ഞാനെന്റെ നാടിന്റെ മറുമുഖം
കുശുമ്പും കുന്നാ­യ്മയും കായ്ക്കുന്ന വീടു­കൾ
തരി­ശിട്ടു ചുര­ത്താതെ വറ്റിയ പാടങ്ങൾ
തൂമ്പ­ക്കൈയെടുക്കാതെ ഉന്തിയ­വ­യ­റു­കൾ
പ്രഷറും പ്രമേ­ഹവും അഹ­ന്തയ്ക്കു
പിൻബ­­ല­മാ­കുന്ന ഹൃദ്‌­രോ­ഗി­കൾ
പുസ്ത­ക­ഭാരം ചുമ­ക്കാൻ കണ­ക്കിന്‌
നട്ടെല്ലു വളഞ്ഞു പോയ ബാല്യ­ങ്ങൾ
ലോട്ടറി ടിക്ക­റ്റിൽ പ്രതീ­ക്ഷ­യർപ്പിച്ച്‌ ഭാര്യ­തൻ
കെട്ടു­താലി പണ­യ­പ്പെ­ടു­ത്തുന്ന കശ്മ­ലർ
കൂലി­ത്ത­ല്ല്‌, കവ­ടി, കൺകെട്ട്‌, മാന്ത്രികം ഒടു­വിൽ
ഒരു മുഴം കയ­റിൽ തൂങ്ങി­യാ­ടുന്ന കർഷ­കർ
ഇനി ഞാൻ ഇറങ്ങി തിരി­ക്കു­ന്നിവിടം വിട്ട്‌
ജീവിതം യാന്ത്രി­ക­മ­ല്ലാ­തെ­യാകും ദിനം തേടി

nmnmnmnmnmnmnmnmnmnmnmnmnmnmnmnmnm

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എന്റെ സ്വാതന്ത്ര്യ ചിന്തകൾ


എന്റെ പ്രഭാതങ്ങളിൽ
വീണ്ടും നര കയറുകയാണു
യൌവ്വനത്തിന്റെ തീക്ഷ്ണതയ്ക്കു പകരം
ഇന്നെന്നിൽ യാചനയുടെ ദീന ഭാവമാണു
പ്രതീക്ഷകളുടെ സൌധങ്ങൾക്കു മേൽ
പ്രളയം അത്രമാത്രം കടന്നു കയറിയിരിക്കുന്നു


ഭരണകൂടം വർഷത്തിലൊരിക്കലെറിയുന്ന
അപ്പക്കഷ്ണത്തിനു വേണ്ടി ഭിക്ഷാ പാത്രം
തേച്ചുമിനുക്കുന്ന അധകൃതരാണെന്റെ തലമുറ
താതന്റെ ബലികർമ്മത്തിനു മുൻപു
സാക്ഷ്യപത്രങ്ങൾക്കായ്‌ ഉദ്യോഗ വൃന്ദത്തിന്റെ
പടിപ്പുര നിരങ്ങുകയാണെൻ സതീർത്ഥ്യൻ
പട്ടടയ്ക്കും പരികർമ്മങ്ങൾക്കും മുൻപു
പ്രജാപതിക്കുള്ള പാരിതോഷികത്തിനായ്‌
കമ്പോളനിരത്തിലാണെന്റെ കൌമാരം
എന്റെ ഉടപ്പിറന്നവളുടെ മാനത്തിനു
മൂന്നു കോളം കൊണ്ടു വിലപറയുന്ന
പുതു സംസ്കാരമാണിന്നു പത്ര ധർമ്മം


എന്നിലൊരു വിപ്ലവം കുടികൊണ്ടിരുന്നു
എന്നിലൂടെ ഊർജ്ജം നിറഞ്ഞിരുന്നു
എന്നെ ഞാനെന്നും അറിഞ്ഞിരുന്നു
പിന്നെന്നു ഞാനെൻ വഴിപിഴച്ചു


ഞാറും ചേറുമറിയാത്തയെൻ പുതു തലമുറയ്ക്കായ്‌
ഞായറാഴ്ച്ചകളിൽ സിമ്പോസിയവും പഠന ക്യാമ്പും
നെല്ലു കായ്ക്കുന്ന മരങ്ങൾ തേടി
പള്ളിക്കൂട വാനിലൊരുല്ലാസയാത്ര
രക്തബന്ധങ്ങളും രതിഭ്രമങ്ങളും
എല്ലാം ഇന്നൊരു പ്രബന്ധ വിഷയം


എന്നിലൂടൊഴുകിയ വിപ്ലവത്തെ
തല്ലിക്കെടുത്തതാരെൻ കൂട്ടുകാരേ
എന്റെ ജീനിലെയൂർജ്ജ സംഭരണിയെ
എരിച്ചെടുത്തു കളഞ്ഞതാരെൻ നാട്ടുകാരേ


എന്റെ ഫലവർഗ്ഗങ്ങളിലിന്നു
എൻഡോസൾഫാനും മാരക മിശ്രിതങ്ങളും
എന്റെയൊടുക്കത്തെ മാത്രയിൽ പകരുന്ന
തീർത്ഥ കണങ്ങളിൽ പോലും പൊള്ളുന്ന
വിഷക്കൂട്ടുകളും വർജ്ജ്യ വസ്തുക്കളും


എന്റെ വിപ്ലവ വീര്യങ്ങളെ
തീവ്രവാദമെന്നു മുദ്രചാർത്തി
തുറുങ്കിലടച്ചതേതു നാളുകളിൽ
എന്റെ സംഘടിത ശക്തികളെ
പിന്തിരിപ്പനെന്ന പേരുചേർത്തു
പടിയടച്ചിറക്കിയതേതു കാലം


അവനവന്റെ അപ്പത്തിനു വേണ്ടി മാത്രമാണു
ഇന്നെന്റെ നാടിന്റെ മുദ്രാവാക്യം
വിയർപ്പൊഴുകാതെ നേടുന്ന കാശെന്നതാണു
എന്റെ പിൻ തലമുറയുടെ സൂത്രവാക്യം


ദുരന്തങ്ങൾക്കു കാതു കൊതിക്കുന്ന
ദുസ്സഹമായ ഇന്നിന്റെ നാളുകൾ താണ്ടി
എന്റെ വിപ്ലവവും വീര്യവും തുടിക്കുന്ന
പുതിയൊരു തലമുറ ഉയിർക്കുമെന്നു
ഉറക്കത്തിലല്ലാതെ ഞാനൊരു കണം
സ്വപ്നം കണ്ടുയിർ വാണിടട്ടെ
പറയുവാനൊരു നൂറു വാക്കുകൾ
പുകഞ്ഞു കിടക്കുന്ന മനസ്സിൽ നിന്നു
ഒരുനുള്ളു വാരിയെറിഞ്ഞുകൊണ്ടെൻ
മനസ്താപമല്പം അകറ്റിടട്ടെ
......................................................


 

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അഭയാർത്ഥി


ഭിക്ഷ­യാ­ചി­ച്ചു­യാ­ചിച്ചു ഞാനി­ന്നാ­ളി­ലെൻ സഖീ
വീണ­ടി­യു­മി­ത്തെ­രു­വോ­ര­ങ്ങ­ളിലെങ്കിലും
എന്റെ ചിന്താ­നി­ര­ത്തി­ലൂടെ തെന്നി നീങ്ങു­ന്നു­ണ്ടി­പ്പഴും
എന്തിനോ ഒരാ­യിരം ചെതു­മ്പിച്ച­യോർമ്മ­കൾ

ഇറ്റു­വെള്ളം തൊട്ടു­ന­ന­യ്ക്കു­വാ­നി­ല്ലെ­നി­ക്കാ­രുമേ
ഇട്ടേ­ച്ചു­പോയി നീയു­മെ­ന്നെ­യി­പ്പാ­രിലേ
തീറെ­ഴുതി നല്കി­യെൻ ജന്മം പ്രിയ പുത്രനു
തീരാ­ശാ­പ­മാ­യ­വ­നൊ­രാ­യുസ്സു മുഴു­വനും
കഷ്ടിച്ചു നട്ടു­ന­ന­ച്ച­യെൻ തോട്ടം തൊടി­യൊ­ക്കെയും
കീറി­മു­റിച്ചവന­ന്യനു കിട­പ്പാ­ട­മാ­ക്കിയും
ഞാനു­യർത്തി­യോ­രാ­ദർശ­ങ്ങ­ള­ത്രയും
ഞാണി­ല്ലാത്ത പട്ടം­ക­ണക്കു പറ­ത്തിയും
പേക്കൂത്തു കാട്ടി­യ­ല­ഞ്ഞു­തി­രി­ക­യാൽ
പറ­ഞ്ഞു­പോയി മന­സ്താ­പ­മോടെ ഞാൻ
മക­നായ്‌ ഗണി­ക്കില്ല നിന്നെ ഞാനൊ­രി­ക്കലും
മാറു­കില്ല നിന്നെ ഞാനെത്ര മാറ്റീ­ടിലും
പരി­ഹ­സി­ച്ചു­പ­ടി­യടച്ചെൻ മക­നെന്നെ
പര­ദാ­ന­മുണ്ടു കഴി­യുന്നു ഞാൻ പിന്നെ
കട­ത്തി­ണ്ണയിൽ വീണു­റ­ങ്ങുന്ന പാതിരാ­ത്രി­യിൽ
തിരി­ച്ച­റി­യു­ന്നി­ല്ലൊരു നാളു­മെൻ പര­മ്പര
തരി­ച്ചി­രി­ക്കുന്നു തെരു­മൂ­ല­യിൽ ഞാനു­മൊരു പമ്പരം

ഒരു നാളെൻ ശിര­സ്സു­ഞെ­രി­ച്ചു­ക­ട­ന്നു­പോവാം
ഒടു­ക്കത്തെ വേഗ­ത­യാർന്ന പൽചക്ര­മാ­യ­വൻ
കാലിലെ വ്രണ­ങ്ങൾ പുഴു­ക്കൾ കാർന്ന്‌ തിന്നുമ്പൊഴും
കനൽ പുഴു­ക്ക­ള­രി­ക്കുന്നെൻ ഓർമ്മ­ക­ളി­ലി­­പ്പെഴും
കനകവും കസ്തൂ­രി­മ­ഞ്ഞളും കാൽച്ചി­ല­ങ്കയും
കിട്ടാ­ക്ക­നി­ക­ളൊക്കെ നല്കി വളർത്തു­ഞാ­ന­പ്പഴും
കനി­വിന്റെയൊരമ്ള­ക­ണ­മെ­ങ്കിലും കാംക്ഷി­ക്കുന്നു ഞാനിന്ന്‌
കനി­യാതെ പോകു­ന്നെൻ ആയുസ്സും തീ തിന്ന്‌
പന്തം കൊളു­ത്തി­പ്പ­ട­കാ­ഹ­ള­മെ­ത്ര­കണ്ടു ഞാൻ
പണ്ടേ മടു­ത്ത­യാ­ദർശ­യു­ടു­മു­ണ്ടുമായ്‌
സ്വന്തം മകനെഴുന്ന­ള്ള­ത്തു­ഘോ­ഷി­ക്കു­മ്പൊഴും
സന്ദേ­ഹ­മെ­നി­ക്ക­വ­നു­മെ­ന്ന­സു­ര ഭാവിയോ
ആർത്തി­മൂ­ത്ത­തെ­രു­വു­നാ­യ്ക്കൾ കടി­ച്ചു­തു­പ്പിയ
ആർത്ത­വ­കാ­രി­ക്ക്‌ കൂട്ടു­കി­ട­ക്കു­മ്പൊ­ഴും
ആശി­ച്ചു­പോ­കുന്നു ഞാനെൻ പ്രിയ­സഖീ
ആവർത്തി­ക്കാ­തി­രുന്നെങ്കിലെൻ ഉദ­യ­മിനി

zxzxxxxzxzxzxzxzxzxzxzxzxzxzxzxzxzxzxzxzx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...