2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

കവികൾ

നാം, ആദികാലം മുതൽ ആവിഷ്കാരം നടത്തുന്നവർ
എഴുത്താണിയുടെ ചലനത്തിനൊത്ത് പൌരാണിക
ഭരണ യന്ത്രം ചൊൽ പടിയിലാക്കിയവർ
രാജന്റെ പൊൻപണത്തിനും ധിക്കാരിയുടെ വാൾതലപ്പിനും
ഒരുനാളും വിടുപണി ചെയ്യാത്തവർ
സ്തുതിപാടകരിൽനിന്നും കപട ഭക്തരിൽ നിന്നും
കവിതയെ വീണ്ടെടുത്തവർ

വളച്ചൊടിക്കാത്ത വാക്കുകളിൽ
മണ്ണിന്റെ ഉപ്പും മനസ്സിലെ ഊർജ്ജവും ചേർത്ത്
നാടിനൊരു ഉണർത്തുപാട്ട് രചിച്ചവർ


വിയർപ്പറിഞ്ഞവന്റെ തേക്കുപ്പാട്ടുകളിൽ
വിശക്കുന്നവന്റെ തേങ്ങലുകളിൽ
വിരഹിണിയുടെ നോവുകളിൽ
പ്രതികരിക്കുന്നവന്റെ സമരഗീതികളിൽ
കുറ്റം ചെയ്തവന്റെ ഏറ്റുപറച്ചിലുകളിൽ
ഭക്തിയുടെ നിറകണ്ഠങ്ങളിൽ
കവിതയെന്നും നമുക്കൊപ്പമായിരുന്നു


സ്വപ്നങ്ങളും മുദ്രകളും പ്രണയങ്ങളും
കവിതകളിൽ നാം പങ്കുവെച്ചു
പ്രഭാതങ്ങളിൽ ലഘുതരമൊരു
കവിത ചവച്ചിറക്കി
മദ്ധ്യാഹ്നങ്ങളിൽ കവിതയുടെ ചൂടറിഞ്ഞ്
സായാഹ്നങ്ങളെ കാവ്യമയമാക്കി നാം


മണ്ണിൽ നാം തീർത്ത കൃതികളൊക്കെയും
ഒരു നാടിന്റെ സംസ്കൃതിയായിരുന്നു
ഒടുവിലെന്നോ കവിതയുടെ ഉജ്ജ്വല
കേളികൊട്ടുയർന്ന ഒരു പൊൻപുലരിയിൽ
നമ്മിൽ നാമറിയാതെ ഉറക്കത്തിലാണ്ടുപോയ്
നം കാവ്യ ഭാവങ്ങൾ മുനിഞ്ഞു കത്തി
മൃതപ്രായമായ് മണ്ണിൽ വീണടിഞ്ഞു


കവിതയെന്നാൽ ജനം കൂകിയാർത്തു
ഭരണകൂടം ദുസ്വാതന്ത്ര്യ വിലങ്ങു ചാർത്തി
ബുദ്ധിരാക്ഷസർ പരിഹാസ വാക്കെറിഞ്ഞു


മണ്ണിന്റെ പൊക്കിൾച്ചുയിലേക്കിറങ്ങിയ
പരിവർത്തന മഴയിലൊരുനാൾ
കവിത വീണ്ടും തളിർത്തു നമ്മിൽ
ഒരു പുതു നാളമായ് ഉഗ്രപ്രവാഹമായ്
കവിത വീണ്ടും മണ്ണിൽ ഒലിച്ചിറങ്ങി
അതിൽ പൂത്ത പുതു കവിത നം ഹൃദയ
ഭാഷയ്ക്കു തീർത്തുമന്യമായിരുന്നു
ചിന്തയ്ക്കും കരുത്തിനും വിഭിന്നമായിരുന്നു
ലഹരിമൂത്ത വാക്കുകൾക്കു പകരം
കടും ലഹരി ചേർത്ത വാക്യങ്ങളായിരുന്നു


കവിതയെന്നാൽ ഇന്നു ഗ്രാഹ്യമല്ലാത്ത
കടുത്ത വാക്കും കൂർത്ത ആശയവുമെന്നർത്ഥം
കവിതയെന്നാൽ മണ്ണിൽ കാലുപതിക്കാത്തവന്റെ
കാലുറക്കാത്തവന്റെയും ആഭിചാര കലയെന്നർത്ഥം
കവിതയെന്നാൽ കടമയും കർത്തവ്യവുമില്ലാത്ത
കാട്ടിക്കൂട്ടലുകളെന്നു പുതിയ അർത്ഥം


ഇനിയീ അർത്ഥ തലങ്ങളിൽ നിന്നെല്ലാം തെന്നിമാറി
ഒരു പുതു ഭാവമതിൽ നം കവിത ഉയിർക്കുമെങ്കിൽ
വിശക്കുന്നവനു അപ്പവും ദാഹിക്കുന്നവനു വീഞ്ഞുമായ്
മണ്ണിന്റെ മണമായ് മണ്ണിൽ വീണ്ടും ലയിക്കുന്ന
രസമുള്ള നോവായ് കവിത വീണ്ടും മാറുമെങ്കിൽ


ഒടുവിൽ ഞാനിത്രയെങ്കിലും യാചിച്ചുകൊള്ളട്ടെ
ഇനിയെന്റെയെന്റെതെന്നോർത്തു ചൊല്ലുവാൻ
ഒരു വരി കവിതയെങ്കിലും ബാക്കി നല്കൂ
ഓർമ്മകളൊക്കെയും വീണൊടുങ്ങും നാളിലും
നെഞ്ചിൽ ചേർത്തു വെക്കാനൊരു തുണ്ടു കവിത നല്കൂ
ഇനിയെന്റെ ശേഷവും സ്വപ്നങ്ങളേകുവാൻ
പുതു കാവ്യ കേളിക്കു തിരി കൊളുത്തൂ
എന്റെ ഒടുക്കത്തെ മാത്രയിൽ വേച്ചുവീഴും വരെ
വിഷമുള്ളു തീണ്ടാത്തൊരു കവിതയേകൂ
ഒടുവിലെൻ യജ്ഞം കഴിഞ്ഞൊന്നുറങ്ങുവാൻ
കവിതയിൽ കുതിർന്ന മണ്ണൊരുക്കൂ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ഞാൻ



ഞാൻ-സ്വന്തമായ് വിലാസവും
വ്യക്തിത്വവുമില്ലാത്തവൻ
അഭിപ്രായ സ്വാതന്ത്ര്യവും
വികാരപ്രകടനവും നിഷേധിക്കപ്പെട്ടവൻ
എന്റെതായ് ജാതിയും ഉപജാതിയുമില്ലാത്തവൻ



എനിക്കുചുറ്റും ജാതിതെയ്യങ്ങൾ
കെട്ടിയാടുമ്പോൾ വെറുതെ
കൈകെട്ടിനില്ക്കുവാൻ വിധിക്കപ്പെട്ടവൻ
വർഗ്ഗീയ കോമരം ഉറഞ്ഞുതുള്ളി
ഒരു വിഷവിത്തു വിതച്ചരങ്ങുതകർക്കെ
പ്രതികരിക്കാനരുതാതെ പോയവൻ



എന്റെ സാക്ഷ്യപത്രങ്ങളിൽ
കോളങ്ങളോരോന്നൊഴിഞ്ഞിരിക്കെ
അവസരവും അവകാശവും
എടുത്തെറിയപ്പെട്ടവൻ



എന്റെ വേദങ്ങളിൽ കൂർത്ത കത്തിയില്ല
വ്രണിത സ്വപ്നവും വിഷംവെച്ച വാക്കുമില്ല
സ്നേഹം സ്നേഹമൊന്നു മാത്രം
വേണ്ടുവോളം പകർന്നിടാനിതെന്റെ വേദം



ഞാൻ സമതലങ്ങളിൽ നിന്നും
താഴ്വരകളിൽ നിന്നും
ആട്ടിയോടിക്കപ്പെട്ടവൻ
പഴുത്ത മണല്ക്കാടുകളിൽ
വലിച്ചിഴക്കപ്പെട്ടവൻ
ഭ്രാന്തനായ് തെരുവുമക്കളാൽ
എറിഞ്ഞു വീഴ്ത്തപ്പെട്ടവൻ



സ്നേഹം പ്രഘോഷിച്ച കാരണത്താൽ
സ്വന്തം ശിഷ്യരാൽ ഒറ്റുകൊടുക്കപ്പെട്ടവൻ
ഭരണകൂടത്തിൻ എതിർവായനയിൽ
മുൾക്കിരീടം സ്വയമേറ്റുവാങ്ങിയവൻ
മതഭ്രാന്തിന്റെ മേലാളരാൽ
ക്രൂരമായ് കുരിശിലേറ്റപ്പെട്ടവൻ



വെണ്ണയും വസ്ത്രവും മോഷ്ടിച്ച്
സ്നേഹത്തിൻ പുതുപാഠം നല്കയിൽ
കാളിന്ദീ തീരത്ത് ഒറ്റപ്പെട്ടവൻ
പതിനായിരത്തെട്ടു സ്നേഹ ബന്ധങ്ങൾക്കൊടുവിൽ
പ്രണയമരണം പഴിചാരപ്പെട്ടവൻ



സ്വന്തം കൈകൊണ്ടു നൂലുനൂറ്റും
അഹിംസയ്ക്കുപ്പു കുറുക്കിയെടുത്തും
സ്നേഹമന്ത്രവും ശാന്തിഗീതവും നല്കയിൽ
ജാതിവെറിമൂത്ത കരാള ഹസ്തങ്ങളാൽ
നിത്യശാന്തി നേടാൻ അയക്കപെട്ടവൻ



ഞാൻ-സ്നേഹത്തിന്റെ പുതിയ പ്രവാചകൻ
വേദങ്ങളിലെനിക്കു നാമമില്ല
രൂപവും ഭാവവും നിർവചനവുമില്ല
സ്നേഹമാണെല്ലാമതിനപ്പുറം
ജീവന്റെ കണികയ്ക്കു സ്ഥാനമില്ല
ഇതെന്റെ വാക്യമെന്റെ തത്വം



ഒടുവിൽ ഞാനെന്നിലേക്കൊതുങ്ങുന്ന നേരത്ത്
അറിയുന്നു ഞാനെന്റെ അല്പത്വമൊക്കെയും
സ്നേഹിക്കുവാനൊരു കോടി ജീനുകൾ
എന്നിൽ കുടികൊള്ളുന്ന കാലമത്രയും
വിഷമുള്ള പകയതിലേറെയെന്നിൽ
ആയിരം പത്തിയുയർത്തി ആടിനില്ക്കുന്നു



ഒരുനാൾ പകയുടെ കൂർത്ത മുള്ളുകൾക്കിടയിൽ
ഒരു ചെറുപുഷ്പം സ്നേഹ യൌവ്വനം തീർത്ത്
കാലമെല്ലാം നേർത്ത ചിരിയുതിർത്ത്
വിരിഞ്ഞു നില്ക്കും പാരിലാകെ
അതിനെൻ മജ്ജയും മാംസവും വളമായിടട്ടെ
അങ്ങനെയെങ്കിലും എൻ സ്നേഹം
നിത്യം നിന്നിൽ നിറഞ്ഞിടട്ടെ


zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

പ്രണ­യ­കാലം


സഖീ,
ഇതെന്റെ പഴ­യ­കാല പ്രണ­യാർദ്ര
മന­സ്സിന്റെ നേർക്കാഴ്ച
ഊണുമു­റ­ക്കവും തേടാതെ നിന്നെമാത്രം
നിന­ച്ചി­രുന്ന നാളിന്റെ പുനർവാഴ്ച


നിന്റെ വിഷാ­ദ­മെ­ന്റേ­തെന്നും
നിന്റെ സ്വപ്ന­ങ്ങളെനിക്കെന്നും
കൊതി­ച്ചി­രുന്ന യാമ­ങ്ങ­ളുടെ നാൾ വഴി


ഒരി­ക്കലും തുറ­ക്കാതെ അട­ച്ചിട്ട
ജാല­ക­പ്പഴു­തി­ലൂടിന്നേതോ
ഈയ­ലു­കൾ ചിറ­ക­ടി­ച്ചെ­ത്തുന്നു
നീ നടന്ന വയൽ വരമ്പു­കളും
ഈറ­ന­ണിഞ്ഞ പുഴ­ക്ക­ട­വു­കളും
സ്വപ്നം കാണാൻ കൊതിച്ച
പതി­നാ­റു­കൾ മട­ങ്ങി­യെ­ത്തുന്നു

നിന്റെ ഇഷ്ട­ങ്ങള­നി­ഷ്ട­ങ്ങൾ
നിന്റെ ഭാവ­ങ്ങൾ ഗാന­ങ്ങൾ
അവ എന്റേ­താ­യി­രുന്നു


നീ ഉറ­ങ്ങു­മ്പോളുണർന്നി­രി­ക്കാൻ
നിന്റെ മാർഗ­ങ്ങ­ള­നു­ഗ­മി­ക്കാൻ
നിന്റെ താള­ത്തി­ന­നു­സ­രി­ക്കാൻ
എന്റേ­തെല്ലാം നീയാ­യി­രുന്നു


അർദ്രേ,
ഞാറ്റു­വേ­ല­ക­ളും ആവ­ണി­പ്പൂക്കളും
ഇന്നെത്ര കൊഴി­ഞ്ഞു­പോയി

നീ പറ­ന്നി­രുന്ന ചില്ല­കൾ
പൂക്കു­ന്നതും തളിർക്കു­ന്നതും നോക്കി
എന്റെ നാളു­കൾ കഴി­ഞ്ഞി­രുന്നു


പിന്നെ,
മന­സ്സു­കൊ­ണ്ടേറെ അകന്ന നാൾക­ളിൽ
മനു­ഷ്യനും മണ്ണി­നു­മു­ത­വാതെ
എന്റെ അജ്ഞാ­ത­വാസം


ഇനി­യൊ­രു­നാൾ
എന്റെ ചിതയ്‌­ക്കൊരു
തിരി­നാ­ളമാവാൻ
കടൽക­ട­ന്നെ­ത്തുന്ന കാറ്റി­നൊരു
ഗതി­വേ­ഗ­മാ­വാൻ
നീവ­രും­വരെ എന്റെ ദീർഘ­നി­ദ്ര
            
                  ശ്രശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്രശ്ര

ശാന്തി­ഗീതം


ആരാ­ണു­ണർത്തു­ക­യി­ന്നെന്നെ
ആത്മ­നൈ­രാ­ശ്യ­ത്തി­ലു­റക്കം നടി­ക്കു­ന്ന­യെന്നെ
പഴ­മ്പാ­ട്ടു­പാ­ടുന്ന പാണ­നാരോ
പര­മാണു ഭേദിക്കും പൊയ്ക്കി­നാവോ


പാപ­ക്ക­റ­യുള്ളിൽ ലാവ­യായ്‌ പത­യുന്ന നേരവും
പുതിയ മോഹ­മൊന്നെന്നിൽ ജ്വര­മായി പടർന്നി­ടും
പതി­നാറു തിക­യാത്ത പുതു­പെ­ണ്ണിലും
പത­ഞ്ഞൊ­ഴുകും വീഞ്ഞിലും വീണു ഞാൻ


എന്നു­ലകം പുതു­സ­മവാ­ക്യ­മെ­ഴുതും വേള­യിൽ
എന്തി­നെ­ന്ന­റി­യാതെ ഉരുകും ഞാൻ ലഹ­രി­യിൽ
എത്ര ഇസ­ങ്ങളും തേർവാ­ഴ്ചയും കട­ന്നു­പോയ്‌
എനി­ക്കോർമ­യി­ലൊരു പുക­മ­റ­മാ­ത്ര­മായ്


കിനാ­ക­ണ്ടു­റ­ങ്ങു­വാൻ കോൾമ­യിർ കൊള്ളു­വാൻ
കിഴ­ക്കിന്റെ സ്വപ്ന­ങ്ങളുൾക്കൊണ്ടു നട­ക്കു­വാൻ
കോറി­യി­ടാ­നൊ­ര­ക്ഷ­രവും സ്വന്ത­മാ­യെ­നി­ക്കി­ല്ലാതെ
കുത്തി നിറ­യ്ക്കുന്നു സിര­ക­ളിൽ പുതു­മി­ശ്രിതം


ഏതോ തെരു­വു­തെണ്ടിയോ­ടൊത്തു പായ്പ­കുത്തും
ഏതു നേരവും മത­ഭ്രാ­ന്തി­നോ­ശാന കൊടുത്തും
എരി­യുന്ന രതി­മോ­ഹ­മ­ണ­യ്ക്കാൻ
ഏഴു­ലക മദാ­ല­സ­ക­ളു­മായ്‌ രമിച്ചും


നാട്ടു നട­പ്പി­ലെ­നി­ക്കെന്തു കാര്യം
നാടൻ വാറ്റി­ലു­ണ്ട­ത്ര­വീര്യം
നീട്ടി വളർത്തിയ ദീക്ഷയും തട­വി­ഞാൻ
നല്ലൊരു റാൻ മൂളി­യാ­വാൻ ശ്രമി­ക്കുന്നു


ഒരു നാള­റി­യാതെ ഞാൻ വഴു­തി­വീ­ണിടും
ഒടു­ക്കത്തെ അധി­നി­വേ­ശ­ത്തീ­ക്ക­യള­ങ്ങ­ളിൽ
ഒന്നുരി­യാ­ടാ­നു­റ­ക്കെ­ക­ര­യു­വാൻ
ഒരി­ക്ക­ലു­മാ­വില്ല എനി­ക്ക­ന്നെ­ങ്കിലും


പടി­ഞ്ഞാറു നിന്നൊരു കഴു­കൻ പറ­ന്നെത്തിടും
പണ­ക്കൊ­തി­മൂ­ത്ത­യെൻ മേലാൾ കവാത്തു മറ­ന്നിടും
പാവ­ന­മ­ഹിംസ സ്മാരകം തക­ർത്തെ­റി­കിലും
പിണി­യാ­ളു­ക­ളൊക്കെ ജന­ഗണ ചൊല്ലി­ടും


സ്വയ­മ­ണി­യുന്നു ഞാനൊരു വിഡ്ഢിവേഷം
സ്വാർത്ഥതയും കുടി­ല­ത­ന്ത്ര­ങ്ങ­ളു­മ­തി­നൊരു പരി­വേഷം
സത്യം സമത്വം സമാ­ധാ­ന­മി­നി­യെല്ലാം
സർപ്പ­ദം­ശനംപോൽ എന്നിൽ വിഷ­മേ­റ്റിട്ടും


ഉണ്ടു­നി­റഞ്ഞ പെരു­വ­യറും
ഉന്മാ­ദ­മ­റി­യുന്ന മധു­ക­ണവും
ഉര­ഗ­മായ്‌ നീന്തു­ന്ന­പെൺമ­ണിയും
ഉല­ക­ത്തി­ലെ­ന്തു­ണ്ടി­തിൽ പരം ഭോഗ­ങ്ങൾ


അറി­യാതെ പോകും പുതു ആണ­വ­ര­ഹ­സ്യ­ങ്ങളും
അരു­താതെ ചൊല്ലുന്ന പ്രകീർത്തന മന്ത്ര­ങ്ങളും
അഹിം­സ­ക്കെ­ട്ടി­ലൊരു സ്ഫോട­ന­മാകും വരെ
അണ­യാതെ കാക്കുന്നു ഞാൻ നിന്റെ ശാന്തി­ഗീതം

mmmmmmmmmmmmmmmmmmmmmmmmm

നന്ദി­ത­യ്ക്ക­നു­ഭാ­വ­പൂർവ്വം...........


നന്ദി­തേ, അനു­രാ­ഗ­കാവ്യ തുന്ദിലേ
നിൻ ലോല­ഹൃ­ദയം കവർന്ന­താ­രിതേ
പ്രണ­യ­ത്തി­നാ­യിരം വർണ്ണ­ങ്ങ­ളാ­ണെന്നു
പേക്കി­നാ­ക­ണ്ടൊരു പൗർണ്ണ­മി­ത്തി­ങ്കളേ
മര­ണ­മീ­റ­നി­ട്ടൊരീ കരി­വാ­ക­പ്പൂ­ക്കളേ
മനസാ വരി­ക്കു­വാൻ കാര­ണ­മെ­ന്തിതേ


ആംഗ­ലേ­യ­കാവ്യത്തി­ന­നു­രാ­ഗ­മാ­കു­വാൻ
ആത്മാർത്ഥ­മായും കിനാ­ക്കണ്ട ജീവനേ
നഷ്ട­സ്വർഗ്ഗ­ങ്ങളെ നെഞ്ചി­ലേ­റ്റി­ടാൻ
നീ സ്വയം തീർത്തൊരീ തട­വ­റ­യെ­ന്തി­നായ്


അന്നു നീ കുറി­ച്ചി­ട്ടൊ­രർത്ഥ­രാ­ഹി­ത്യ­ങ്ങ-
ളിന്നിതാ ­പേ­റുന്നു സത്യ­വാ­ക്യ­ങ്ങളെ
അറിയാത്ത­യാ­രെയോ പക­തീർത്തി­ടാ­നാ-
യാര­ണ്യ­കാ­ന്തനെ പരി­ണ­യി­ച്ചോ­മലേ
സ്നേഹ­ത്തിന്നാഴം ഗ്രഹി­ക്കു­വാൻ നീ കണ്ട
സോപാ­ന­മേ­തെ­ന്നു­ണർത്തിടൂ ശാരികേ


ഉരു­കു­മി­ത്തിരി നാള­ങ്ങളെ പുൽകാൻ കൊതിച്ചു നീ
ഉരു­കി­യൊ­ടു­ങ്ങാൻ സ്വയം വിധി­ച്ചെ­ന്നതേ
ഉണ്മ­യി­ത­ല്ലാതെ മറ്റെന്തു നിന­ച്ചി­ടാൻ
ഉത്ത­ര­മേ­കാതെ പൊയ്പ്പോ­ക­യാ­ലി­ന്ന­ലെ.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

മര­ണം

മര­ണം­-­ഒരു മൂർത്തീഭാ­വ­മായ്‌
ഞാന­റി­യുന്നു
എന്റെ സിര­ക­ളിൽ നിന്നു
പെരു­ങ്കാ­ലി­ലേക്കു
എന്റെ സ്വപ്‌­ന­ങ്ങ­ളിൽ നിന്നു
ദിന­ച­ര്യ­ക­ളി­ലേക്കു


മരണം എന്റെ കാവൽ ഭട­ന്മാ­രിൽ
ഒന്നൊന്നിനെ­യായ്‌
റാഞ്ചി­പ്പ­റ­ക്കുന്ന നേരവും
എന്നി­ല­ലി­യാൻ എന്നെ­യറി­യാൻ
ഒരു നിഴ­ലായ്‌ എനിക്കു ചുറ്റം
ഞാന­റി­യുന്നു


മര­ണം - ഇന്ന­ലെ­ക­ളിൽ എന്റെ പ്രാർത്ഥ­ന­ക­ൾക്കു
സാക്ഷ്യ­മി­ട്ട­വനു
ഇന്നു ഞാൻ പ്രാർത്ഥനാ ഗീതം പാടുന്നു
പ്രഭാത ഭക്ഷ­ണ­ത്തിനു പന്തി പകു­ത്ത­വന്‌
പാതിരാ കുർബാ­ന­ക­ളിൽ
ഞാൻ അന്ത്യ­കർമ്മം നട­ത്തുന്നു


മരണം എനിക്കു ചുറ്റും തിമി­തിമിർത്തവരെ
തുടച്ച­റി­യു­മ്പോഴും
എന്റെ സാമ്രാ­ജ്യത്വ ചിഹ്ന­ങ്ങൾ
തകർത്തെ­റി­യു­മ്പോഴും
ഒരു രൂപ­മായ്‌ ഞാന­റി­യുന്നു


മരണം കൊല­ക്ക­യ­റി­ലേക്കു നട­ന്ന­ടുക്കു­മ്പോഴും
മുഖം മറ­യ്ക്കാത്ത ധീര­ത­യായ്‌
ഞാൻ കാണുന്നു
അന്ത്യ­ശ്വാ­സ­ത്തിനു കോപ്പൊ­രു­ക്കു­മ്പോഴും
പരിഹാസവാ­ക്കിനു പക­ര­വാ­ക്കായ
തന്റേ­ട­മ­റി­യുന്നു


മരണം എന്റെ സതീർത്ഥ്യന്റെ
ശവ­മഞ്ചം പോകുന്ന വേള­യിൽ
ഞാനെന്റെ കൊറോളയ്ക്കു
ഗ്രീസ്‌ പുര­ട്ടുന്നു


ഇനി­യൊ­രു­നാൾ മര­ണ­മെ­ന്നെയും
പറി­ച്ചെ­ടു­ത്തീ­ടുന്ന കാലവും
അണ­യാതെ കാക്കു­വാൻ ശീലി­ക്ക­യാണു ഞാൻ
അത്ര­മേൽ മഹ­ത്ത­ര­മാ­യെന്നഹന്തയെ

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ബാക്കിപത്രം

എന്റെ തെരുവുവിളക്കുകൾ
ഒരുപാടു കാലം എരിയുകയും
അതിലേറെ അണയുകയും ചെയ്യുമ്പോൾ
പ്രവാസത്തിനു പ്രായമാകുന്നത്
ഞാനറിയുന്നു


എന്റെ വീഥികളിൽ വീണ്ടും
അണമുറിയാതെ ശകടങ്ങൾ
ഇരമ്പിപ്പായുമ്പോൾ
കാത്തിരിപ്പിന്റെ കാലഘടനകൾ
മാറിമറിയുന്നതു ഞാനറിയുന്നു


ഋതുഭേദങ്ങളറിയാത്ത
ഇരുണ്ട മരുഭൂമികളിൽ
ഈത്തപ്പനകൾ പൂക്കുകയും
ആർക്കോ വേണ്ടി കായ്ക്കുകയും
ചെയ്യുമ്പോൾ നാൾവഴികളുടെ
ബാക്കിപത്രങ്ങൾ ഞാനറിയുന്നു


വികാരങ്ങളോരോന്നും വിഭ്രമങ്ങളായ്
വെറുപ്പിന്റെ, വിയർപ്പിന്റെ
വാത്സല്ല്യത്തുടിപ്പിന്റെ
വെറും വാക്കിനഴുക്കിന്റെ
വിരഹ കഥാകഥനത്തിൽ
കടപുഴകിയൊഴുകുമ്പോൾ
പ്രവാസത്തിന്റെ വാർദ്ധക്യം
വിരൽത്തുമ്പിലറിയുന്നു


സ്നേഹബന്ധത്തിൻ കണ്ണികളെവിടെയോ
കാത്തിരുപ്പിന്റെ കാരിരുമ്പാൽ
വിളക്കിച്ചേർക്കാനും
വിലകിപ്പോകാനുമാവാതെ
വിതുമ്പലിലൊതുങ്ങുമ്പോൾ
പ്രവാസം ഒരു ബാദ്ധ്യതയാവുന്നു


എന്റെ നാൾക്കുറിപ്പുകൾ
എന്റെ നാഴികമണികൾ
എന്റെ ദീർഘനിശ്വാസ നീർക്കുമിളകൾ
എന്റെയെന്റെതെന്നടുക്കിപ്പിടിക്കുവാൻ
എനിക്കുമാത്രമുള്ള ഏകാന്ത മാത്രകൾ
ഒരിക്കലെങ്കിലും വീണുടയുമെന്നു
ഓർത്തു കാത്തിരിക്കുന്ന വിരഹ നോവുകൾ


ഒടുവിലൊരുനാൾ വരും
എന്റെ പ്രവാസകാല വ്രതം തീർന്നു
വ്യഥ തീർന്നു വേപഥുകളില്ലാത്ത
വർഷം തുടികൊട്ടിയൊരു തീർത്ഥമായ്
എന്നിൽ പെയ്തൊഴുകിയൊരു
പുതു ജന്മമായ് പുലർവെണ്മയായ്
വീണ്ടും നിന്നിൽ ഞാൻ നിറയും

vvvvvvvvvvvvvvvvvvvvvvvvvvvv                       

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

ചൂണ്ടുവിരൽ

ക്ലാവു പിടിച്ച ഓട്ടുപാത്രത്തിനടിയിൽ
ഞാനെന്റെ പഴങ്കാല ജീവിതം തിരയുന്നു


കളിയറിയാത്ത ബാല്യത്തിൽ
ചില്ലുമേശയിൽ പലഹാരത്തിന്റെ പെരുങ്കൂന
കരഞ്ഞു തീരാത്ത കൌമാരത്തിൽ
കിനാക്കാടുകൾ തരിശായതറിയുന്നു
പുകചുവയ്ക്കുന്ന പ്രണയ സ്വപ്നങ്ങളും
ഞെട്ടിയുണരുന്ന രതി നാടകങ്ങളും
എന്റെ യൌവ്വനത്തിന്റെ സ്മരണിക


ജീവിതം തലച്ചുമടായ് അത്താണിയിൽ നിന്നു
അവിഹിത ബാന്ധവത്തിലേക്ക്
ഉപ്പുനീരിൽ നിന്നു ഉഗ്ര സ്ഫോടനത്തിലേക്ക്
തിളയ്ക്കുന്ന പകലും ചവർപ്പുള്ള രാവും താണ്ടി
ശൈത്യത്തിന്റെ അനന്തതയിലേക്ക്


ഇവിടെ ഇന്നെന്റെ ചിന്തകൾക്ക്
വർത്തമാനവും ദേശവുമില്ല
രൂപവും നിയമവുമില്ല
സ്വന്തമായ് എഴുത്താണിയും ലിപികളുമില്ല


എണ്ണമറിയാത്ത നിലകൾക്കു മേൽ
എനിക്കെന്റെ തടവറ
താഴെ രാജവീഥിയിൽ യജമാനന്മാരുടെ
രഥമുരുളുമ്പോൾ അന്നന്നത്തെ അപ്പം
ആകാശം വർശിക്കാതിരിക്കില്ല


സ്വരുക്കൂട്ടിയ അപ്പത്തിനു ഉടയവർ
ഒരുപറ്റം വരുമ്പോഴും
വ്യഥകൾക്കു പങ്കുപറ്റാൻ
എന്റെ മാർഗ്ഗങ്ങൾക്കു ചൂണ്ടാണിയാവാൻ
ഒരു വാക്കെങ്കിലും ഞാൻ കാത്തുകിടക്കുന്നു

mnmnmnmnmnmnmnmnmnmnmnmnm

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഭൂമിക


എന്റെ സ്വപ്നങ്ങൾക്കു നീ കണ്ണാടിയാവുക
ഉടയാതെ, ഉരുകാതെ എന്റെ സ്വപ്നങ്ങളെ
പ്രതിഫലിപ്പിക്കുന്ന കണ്ണാടി
എന്റെ വികാരങ്ങൾക്കു നീ മെത്തയാവുക
ഉഷ്ണിക്കാതെ, ഉലയാതെ എന്റെ വികാരങ്ങളെ
ശമിപ്പിക്കുന്ന മെത്ത
എന്റെ ഭാവനകൾക്കു നീ തീയാവുക
അണയാതെ ആളാതെ എന്റെ ഭാവനകളെ
ജ്വലിപ്പിക്കുന്ന തീ
എന്റെ നാട്യങ്ങൾക്കു നീ വേദിയാവുക
രാത്രി പകലറിയാതെ എന്റെ
നാട്യങ്ങളുയരുന്ന വേദി


എന്റെ കിനാക്കാടുകൾക്കു മുമ്പുള്ള നിദ്രയാവാൻ
ദുരമൂത്ത എന്റെ ഭ്രമങ്ങൾക്ക്‌ ഭോജ്യമാവാൻ
എന്റെ തീക്ഷ്ണ വികാരങ്ങൾക്കു ഇരയാകാൻ
ഞാനും ശേഷം പ്രളയവുമെന്നഹന്തയ്ക്കു വീര്യമാകാൻ
ഒടുവിലെല്ലാം നശിച്ച എന്റെ കണ്ണീർക്കണങ്ങൾക്കുപ്പാകാൻ
ഞാൻ നിന്നെ കാത്തു കിടക്കുന്നു


ഇവിടെ,
എന്റെ സ്വാർത്ഥതകളുടെ ഭാണ്ഡം ഞാൻ
നിന്റെ പാതയോരത്ത്‌ നീട്ടിയെറിയുന്നു
എന്റെ കർമ്മകാണ്ഡങ്ങളുടെ വിസർജ്ജ്യം
നിന്റെ പുഴയിലൊഴുക്കുന്നു
ഒടുവിൽ മാർഗ്ഗവും ഭ്രമവും നശിച്ച്‌ ജീവശ്വാസത്തിനു ഞാൻ
നിന്റെ വാതിലിൽ മുട്ടി വിളിക്കുന്നു


എന്റെ അന്നങ്ങളിൽ ഞാൻ കാളകൂട വിഷം കുത്തിവെച്ച്‌
ദാഹമകറ്റാൻ നീരിനു പകരം
നേർത്ത ഓർമ്മപോലും മരിപ്പിക്കുന്ന
സുരപാന പ്രാപ്തിക്കു ശേഷം
ഭോഗ തൃഷ്ണകൾക്കു ഞാൻ നിന്റെ
ശുഷ്കിച്ച മാറിടം പരതുന്നു


സുഖ ലോലുപതയ്ക്കും ശീതീകരണത്തിനും
ഞാനെന്റെ ദീർഘനിശ്വാസങ്ങളെ
നിന്റെ വായുവിൽ കലർത്തി
ഒടുവിലൊരിറ്റു ശ്വാസത്തിനായ്‌
ആതുരാലയങ്ങളിൽ ആയിരങ്ങളെറിഞ്ഞ്‌
ആർത്തിയോടെ നിന്നിലഭയം തേടുന്നു


നിന്റെ മണ്ണിന്റെ ആഴങ്ങളിൽ എന്റെ കരാള കയ്യെറിഞ്ഞ്‌
നീരുറവകളുടെ അവസാന കണ്ണിയും പൊട്ടിച്ചൊരുതുടം
നീരുള്ളതും കോരിയൊഴിച്ചൊടുക്കം ഞാൻ
എന്റെ ഒടുക്കത്തെ നിമിഷം പാനം ചെയ്യാൻ
ഒരുതുള്ളി നീരിനു വേണ്ടി നിന്റെ വറ്റാത്ത
മാറിടം തന്നെ വീണ്ടും തേടുന്നു


പിന്നെയെൻ അഹന്തകളെല്ലാം മണ്ണടിഞ്ഞ്
മണ്ണിനും മർത്ത്യനുമുതവാതെ കാലമെല്ലാം
കരുണയറ്റ ആതുരാലയ കോണിൽ നിന്നും
വേച്ചുവേച്ച് നിന്നിൽ വീണൊടുങ്ങുമ്പോൾ
എന്നെ പുതച്ച് എന്നിൽ കുരുക്കാൻ
ഒരു തുണ്ട് മണ്ണിനു വേണ്ടി ഞാൻ
നിന്റെ കരങ്ങളിൽ തന്നെ വിലയമാകുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

അച്ഛനും മകനും


ഏതൊ­ര­ച്ഛനും മകനും തമ്മി­ലും
ആയിരം അന്ത­രങ്ങളുണ്ട്‌
അന്ത­ര­ങ്ങ­ളേ­ക്കാൾ ഒരു­പക്ഷേ
അഭി­കാ­മ്യ­മു­ണ്ടാ­യ്ക്കൂ­ടെ­ന്നു­മില്ല
അച്ഛനും മക­നു­മി­ട­യി­ലൊരു
പെൻഡു­ലം ­പോൽ ഞാൻ
വെറു­പ്പിനും വാൽസ­ല്യ­ത്തി­നു­-
മി­ട­യിൽ തൂങ്ങി­യാ­ടുന്നു
എന്റെ മക­നു­ഞാൻ
കളി­ക്കൂട്ടുകാ­ര­നാ­വു­മ്പോൾ
അച്ഛനു ഞാൻ ആജന്മ
ശത്രു­വാ­കുന്നു
എന്റെ മകൻ നിഴ­ലിനെ
നിഴ­ലാ­യ്കാ­ണു­മ്പോൾ
അവയെ നേർക്കു കാണാൻ
ഞാൻ ശ്രമി­ക്കുന്നു
അപ്പോഴും അച്ഛനു നിഴൽ
ചരി­ഞ്ഞു­തന്നെ
മതം എന്റെ മക­നൊരു
മരീ­ചി­ക­യാ­വു­മ്പോൾ
അതി­നെ­യൊരു മേച്ചിൽ-
പ്പുറ­മാ­ക്കാൻ ഞാനാ­ഗ്ര­ഹി­ക്കു­ന്നില്ല
എങ്കിലും മതം അച്ഛനു
മാസ്റ്റർപീ­സ്തന്നെ
മകൻ പ്രകാ­ശ­വേ­ഗ­ത­യിൽ
ജീവി­ക്കുമ്പോൾ
എന്റെ തുരു­മ്പിച്ച ചക്രങ്ങൾക്കു
ഞാൻ ഗ്രീസ്‌ പുര­ട്ടുന്നു
അച്ഛ­നി­പ്പോഴും കാള­വ­ണ്ടി­യിൽ
കളി­ക്കോ­പ്പു­ക­ൾക്കി­ട­യിൽ
മകൻ
തൂലി­ക­ത്തുമ്പിൽ ഞാൻ
തിമി­ര­ബാ­ധ­യിൽ അച്ഛൻ
ഇന്ന­ച്ഛ­നെ­ന്നെ­യു­ൾ-
ക്കൊ­ള്ളാ­ത്തതു­പോൽ
ഇനി­യൊ­രു­ന­​‍ാ­ളെൻ
മക­നു­മു­ൾക്കൊ­ള്ളാ­തി­രു­ന്നാൽ
അന്നു­മെ­ന്ന­ക്ഷര ജാലകം
എനി­ക്കു­മു­മ്പി­ല­ട­യാ­തി­രു­ന്നെ­ങ്കിൽ.

xxxxxxxxxxxxxxxxxxxxxxxxxxxxxx

പുനർജ്ജന്മം കാത്ത്‌


പാർപ്പിടം തേടി­യ­ല­യുന്ന മന­സ്സിനു
പകൽക്കി­നാ­ക്ക­ളെ­ക്കു­റിച്ചു ധാര­ണ­യു­ണ്ടാ­വില്ല
പറന്നു പറന്നു ദൂര­മൊരു ചോദ്യ­ചി­ഹ്ന­മാ­വു­മ്പോൾ
തളർന്നി­രി­ക്കാൻ ഒരു ചില്ല­മ­തി­യാ­വില്ല
ബാധ്യ­ത­കളുടെ ഭാര­ങ്ങ­ളിൽ
ചിറ­കു­കൾ തങ്ങു­മ്പോൾ
ഭര­ണ­മൊ­രി­ക്കലും മധു­ര­തര­മാ­വില്ല


വർണ്ണ­ങ്ങ­ളുടെ ആധി­ക്യ­ങ്ങ­ളിൽ
നിറംകെട്ടു കഴി­യു­മ്പോൾ
വരൾച്ച മന­സ്സി­നൊരു ശീല­മാ­യി­ത്തീ­രുന്നു
ഇരു­മ്പ­ഴി­ക്കു­ള്ളി­ലി­രുന്നു ഞാൻ
സ്വാതന്ത്ര്യം പ്രസം­ഗി­ക്കു­മ്പോഴും
ഇരു­ട്ട­റ­യി­ലി­രുന്നു ഞാൻ
പ്രണ­യ­കാവ്യം രചി­ക്കു­മ്പോഴും
ഞാന­റി­യു­ന്നു, എന്നിൽ ഞാൻ
ഒടു­ങ്ങു­ക­യാ­ണെന്നു


നിന്റെ നീണ്ട കാവ്യ­ങ്ങൾക്ക്‌ മുന്നി­ലൊ­രു
ചെറു­വാ­ക്യ­മാ­യു­ണ­രു­മ്പൊഴും
എന്റെ അസ്തി­ത്വ­ത്തി­ല­ഹ­ന്ത­കൊ­ള്ളാൻ
ഞാൻ ശ്രമി­ക്കു­ന്നു.


നിന്റെ പേരാൽ ചുവ­ട്ടിലെ ബുദ്ധനേയും
നിന്റെ തിര­മാല മുക­ളിലെ ക്രിസ്തു­വേയും
നിൻ സ്നേഹ­പ്ര­വാ­ച­ക­നേയും താണ്ടി
പുതി­യൊ­രു­മ­ണൽക്കാ­റ്റിൽ ഞാനൊ­ഴു­കുന്നു


എങ്കിലും ഒടു­വി­ലെൻ ചിത­യി­ലൊരു
പുളി­ങ്കൊ­മ്പാ­വാനും
ഒടു­ക്കത്തെക്കര­ച്ചി­ലി­നൊരു
ഉപ്പു­നീ­രാ­വാനും
വിലാപ കാവ്യ­ത്തി­നൊരു
വിരാ­മ­മാ­വാനും
നിന്നെ, നിന്നെ­മാത്രം കാത്തു
ഞാനു­ണ­രാ­തെ­ കി­ട­ക്കു­ന്നു.

മാർജ്ജാര വേഷം

ഒരു കന­ലാ­യെ­രി­ഞ്ഞു
ഒരു നെരി­­പ്പോ­ടാ­യുർന്നു നില്ക്കു­മെൻ
രതി­ചി­ന്ത­കൾക്കു­മേൽ
ഒരു ഹിമ­വർഷ­മായ്‌ പെയ്തി­റ­ങ്ങു­വാൻ
ഏതു വിശുദ്ധ ചിന്ത­കൾ ഞാൻ
കട­മെ­ടു­ക്കണം


എന്റെ തത്വ­ശാ­സ്ത്ര­ങ്ങളും
ദീപ്ത­മ­ന്ത്ര­ങ്ങളും
കടൽ നക്കി­യെ­ടുത്ത
കാമ­ഭാ­ണ്ഡ­ങ്ങൾക്കുമേൽ
ഒരല്പം കുന്തി­രിക്കം പുക­യ്ക്കാൻ
പാപ­മോ­ഹ­ങ്ങ­ളെ­യാ­ട്ടി­യോ­ടി­ക്കാൻ
ഇനി ഞാൻ ഏതു കർമ്മ­ങ്ങ­ളെ
കൂട്ടു­പി­ടി­ക്കണം


കുമ്പ­സാരക്കൂടി­ലേക്കു ഞാൻ
നട­ന്ന­ടു­ക്കു­മ്പോ­ഴും
മന്ത്ര­ധ്വ­നി­കൾക്കെൻ
ഹൃദയം കൊടു­ക്കു­മ്പോഴും
ഉള്ളി­ലേതോ ഒരു കോണിൽ
കൂർത്ത കഴു­കൻ ചുണ്ടു­കൾ
എന്റെയുള്ളം കൊത്തി­വ­ലി­ക്കുന്നു


തെരു­വിന്റെ മൂല­യിൽ വിശ­പ്പി­നാൽ
എരി­പൊരികൊള്ളും പൈത­ലിന്‌
മുല­യൂ­ട്ടാ­നൊ­രുങ്ങും
തെരുവുതെണ്ടിക്കു ഞാൻ
കാമ­ത്തിന്റെയൊരു
പച്ച­നോട്ടു നീട്ടുന്നു


സ്നേഹ­രാ­ജ്യ­ത്തിന്റെ
അതിർത്തി­കാ­ക്കുന്ന
അർദ്ധ സഹോ­ദ­രന്റെ
ഭാര്യയ്ക്കു മുന്നിൽ
പാതി­രാ­വിൽ ഞാനൊരു
മാർജ്ജാ­രാ­വതാരമാകുന്നു


പിന്നെ,
ഒരു  കൈകൊ­ണ്ടു ­മ­കൾക്കു
പ്രേമ­ലേ­ഖ­ന­മെ­ഴു­തു­മ്പോൾ
മറു­കൈ­കൊ­ണ്ട­മ്മയുടെ
കാമ­രാ­ജ്യം തേടുന്നു
പകലും പാതി­ര­യു­മ­റി­യാതെ
പര­സ്ത്രീ­കൾക്കു മുന്നിൽ ഞാൻ
ജാര­വേ­ഷ­മ­ണി­യുന്നു


അരു­ത­രു­തെ­ന്നു­ള്ളിൽ നിന്നാരോ
വില­ക്കു­മ്പോഴും
അറി­യാ­തെ­യെ­ങ്കിലും എൻ ചിന്ത­കൾ
അലഞ്ഞു നട­ക്കുന്നു


ഒരു തീജ്ജ്വാ­ല­യായ്‌
ഒരല്പം ചാര­മായ്‌
എരിഞ്ഞു തീരും നാൾവരെ
ഞാനു­മെൻ കാമ­കു­ടീ­ര­ങ്ങളും
ഉയർന്നു നില്ക്കുമീ പാരി­ലാകെ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പ്രവ­ചനം

ഇട­വ­പ്പാ­തിക്കു മുമ്പേ മഴയും
മഴ­യുടെ വരവും പ്രവ­ചി­ക്കു­വാൻ
രാജ­ക­ല്പന
ശീതീ­കരണ മുറിക്കു പുറത്തെ
മീനച്ചൂടി­ലേറെ മന­സ്സിനെ
ഉരു­ക്കി­യതു പ്രവ­ച­നവും
പ്രവ­ച­ന­ത്തിന്റെ കൃത്യ­തയും


പാതിരാ സ്വപ്ന­ങ്ങ­ളിൽ
രാജ­വി­ളം­ബ­ര­ത്തിന്റെ
ഉഗ്ര­ശാ­സനം
കാരാ­ഗൃ­ഹ­ത്തിന്റെ കടുത്ത ഭാഷ്യം
കള്ളി­മുള്ളുകൊണ്ട്‌ മേലങ്കി
ഒരി­ക്കൽ വിശു­ദ്ധ­നാ­ക­​‍ു­മെ­ങ്കിലും
ക്രൂര­ത­യുടെ കുരി­ശു­മ­രണം
ദിവാ­സ്വപ്നങ്ങ­ളിൽ
പട്ടും പൊൻവളയും
പ്രവാ­ച­ക­നെ­ന്ന പവിത്ര­നാമം
പദ­വിയും ഉയർന്ന പ്രതി­ഫ­ലവും
രാപ്പ­ക­ലുകൾ മാറികൊ­ണ്ടി­രുന്നു

പ്രവ­ച­ന­ത്തി­നായ്‌ പ്രത്യേക
കരം­പി­രി­വ്‌
ജനം കഴു­ത­യാ­യി­രിന്നു
സംര­ക്ഷണം രാജ­സ­ന്നി­ധി­യിൽ
നിക്ഷിപ്തവും


തല­യെണ്ണി കരം ചുമ­ത്തി­യതും
കടുത്ത സാമ്പ­ത്തിക നിയ­ന്ത്രണം
വരു­ത്തി­യ­തും
നിധി­ക­ളും നിക്ഷേ­പ­ങ്ങളും
വക­മാ­റ്റി­യൊ­ഴു­ക്കി­യതും
പ്രവ­ച­ന­ത്തിന്റെ
കൃത്യത കൂട്ടാൻ


പ്രവാ­ച­കനു യാത്രയ്ക്ക്‌
തങ്ക­ത്തേര്‌
പ്രവാ­ചക പത്നിക്കു
റാണി­പ്പട്ടം

സംര­ക്ഷ­ണ­ത്തിനു
കലാൾപ്പട
വാറോ­ലയും എഴു­ത്താ­ണിയും
വിശേ­ഷാൽ പൂജയും എല്ലാം
വിധി വില­ക്കു­ക­ളി­ല്ലാതെ
രാജ­ക­ല്പിതം
പ്രവ­ച­നാ­വ­ശ്യാർത്ഥം
ഖജ­നാ­വിന്റെ താക്കോ­ലിനു
കൈവ­ശാ­വ­കാശം
ഖജ­നാ­വിനു മേൽ
പൊതു­ജന നിയ­ന്ത്രണം


പര്യ­വേ­ഷ­ണ­ങ്ങളും പരി­ഹാര
കർമ്മ­ങ്ങളും പ്രശ്നം വയ്ക്കലും
മുറയ്ക്കു നട­ന്നു­കൊ­ണ്ടി­രുന്നു
കഴിഞ്ഞ കാല ആവർത്ത­ന­ങ്ങൾ
പ്രവാ­ച­ക­ന്മാ­രുടെ നട­പ­ടി­ക്ര­മ­ങ്ങൾ
കൂട്ടലും കിഴി­ക്കലും
ഒടു­വി­ലൊരു വിധി പ്രഖ്യാ­പനം
ഇക്കുറി മഴ കുറ­യു­മെന്നു
പ്രവ­ചനം രാജ­സ­ദസ്സ്‌
പ്രമാ­ണ­മാക്കി
വിദൂ­ഷ­ക­വൃന്ദം ഏറ്റു­പാടി
രാജ­കി­ങ്ക­ര­ന്മാർ
പെരു­മ്പറ­മു­ഴക്കി


ദൈവം പ്രവാ­ച­കന്റെ
എതിർപ­ക്ഷ­ത്താ­യി­രുന്നു
സജാ­തിയ ധ്രുവങ്ങൾ
വികർഷിച്ചു കൊണ്ടി­രുന്നു
ഇട­വ­പ്പാതി മുതലേ
തോരാത്ത മഴ
പ്രളയം സർവത്ര
ജനം കഴു­ത­യാ­യിരുന്നു
ആതു­രാ­ല­യ­ങ്ങൾ
കച്ച­വ­ട­ത്തി­ര­ക്കിലും
കനേ­ഷു­മാ­രി­യിൽ
അംഗ­സംഖ്യ കുറ­യ്ക്കാൻ
ഉദ്യോ­ഗ­സ്ഥ­പ്പ­ട
പനി­മ­ര­ണ­ങ്ങ­ൾ
പ്രാദേ­ശി­കാ­ടി­സ്ഥാ­ന­ത്തിൽ
തിട്ട­പ്പെ­ടു­ത്താൻ
പ്രത്യേക ദൗത്യ­സംഘം
അന്നന്നത്തെ കണക്കു
പ്രഘോ­ഷി­ക്കാൻ
വകുപ്പു മന്ത്രി
സ്ഥിതിഗതി വില­യി­രു­ത്താൻ
കേന്ദ്ര­സംഘം
ദുരി­താ­ശ്വാസ വിഹിതം
പങ്കു­പ­റ്റാൻ നപും­സ­ക­ങ്ങളും


മഴ­തി­മിർത്തു പെയ്യു­ക­യാ­യി­രുന്നു
പനി­മ­ര­ണ­പ്പട്ടിക ഉയ­രുകയും
പ്രവാ­ച­കൻ അന്ത­പു­ര­ത്തിൽ
പാതി മയ­ക്ക­ത്തി­ലും
ജനം കഴു­ത­യാ­യി­രുന്നു
എന്നിട്ടും ദൈവം
ചിരി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു.

സദ്ഗ­മയ




​ഒരു സത്ര­ത്തളം
തിരു­വ­ത്താ­ഴ­ത്തിന്റെ
ചില്ലു­പ­ട­ത്തിനു താഴെ
മണ­വാ­ട്ടി­കൾ പ്രാർത്ഥി­ച്ചി­രി­ക്കാ­റുള്ള
ചാരു­ക­സേ­ര­കൾ ഒഴിഞ്ഞു കിടന്നു


സൗഹൃ­ദ­ത്തിന്റെ മുഖം­മൂ­ടിയും
രതി­ദാ­ഹ­ത്തിന്റെ നീർക്കു­മി­ള­യു­മായ്‌
ഒരു കുഞ്ഞാട്‌ വാതിൽ തുറന്നു
അർത്ഥ­മി­ല്ലാത്ത വാക്കു­കളും
അറ്റ­മി­ല്ലാത്ത നോട്ട­ങ്ങളും
അപ­ശ­കുനം പോലെ മറി­ഞ്ഞു­കൊ­ണ്ടി­രി­ക്കുന്നു


ഇതുപ്രാർത്ഥനാ­മുറി
ഇതു ഊട്ടു­പുര
ഇതു ഉറ­ക്ക­ച്ച­ട­വുള്ള മദറിന്റെ മുറി
എന്നിട്ടും മറ്റെന്തോ തേടി­ക്കൊ­ണ്ടി­രി­ക്കുന്നു


ഒടു­വിൽ ഇതു­വ­രെ­യൊ­രു­നാളും
ഒരു പുരു­ഷ­നായ്‌ തുറ­ക്ക­പ്പെ­ടാത്ത
നിന്റെ കിട­പ്പറ
മര­വിപ്പ്‌ വിട്ടൊ­ഴി­യാത്ത കട്ടിൽ


രണ്ടു പുരു­ഷാ­ത്മാ­ക്കൾക്കിടയിൽ
നിർഭ­യ­യായ്‌ നിത്യയൗവ്വ­ന­മായ്‌
തൂവെള്ള വസ്ത്ര­വു­മായ്‌
നീ നിൽക്കുന്ന നേര­മെ­ങ്കിലും
ഏതോ ഒരു മന­മാ­ശി­­ച്ചി­രിക്കാം


നേർത്ത­പ­ട­ല­മായ്‌
നനു­ത്തൊ­തോർമ്മയായ്‌
നമു­ക്കി­ട­യി­ലെയീ അന്യ­താ­ബോധം
ഊർന്നി­റ­ങ്ങി­യെ­ങ്കി­ലെന്നു


തീപട­രുന്ന നോട്ട­ങ്ങളും
പറ­യാതെ പറ­യുന്ന വാക്കു­കളും
അരു­താ­ത്ത­തെ­ങ്കിലും ആശി­ച്ചു­പോ­വുന്ന
ആയിരം രതി­ഭ്രമ സങ്ക­ല്പ­ങ്ങളും


നീ ആവർത്തി­ച്ചു­കൊ­ണ്ടി­രുന്നു
ആരു­മി­ല്ലാത്ത അന്ത­രീക്ഷം
തിരു­വ­സ്ത്ര­ത്തിന്റെ സുരക്ഷിതത്വം
ശാല­മോന്റെ സംഗീത  മഹത്വം

വീഞ്ഞു കട­ലയും നിര­ത്തി­വെച്ച്‌
കുന്തി­രിക്കം പുക­ച്ചു­വെച്ച്‌
കന്യാ­മ­റി­യ­ത്തിൻ കഥ­പ­റഞ്ഞു
കിളി­ക്കൊ­ഞ്ച­ലായ്‌ നീ കാത്തി­രിന്നു


ഒന്നുമൊന്നി­നോടു ചേരാതെ
കനത്തു വന്ന കാർമേഘം പെയ്തൊ­ഴി­യാതെ
മുന്തി­രിയും മൂറിൻ തൈലവും ബാക്കി­വെച്ച്‌
നിശ്ശ­ബ്ദ­മാ­യൊരു നാട­കാ­വ­ത­രണം


ഘടി­കാ­ര­ക്കിളി സമയം കൊറി­ച്ചു­കൊ­ണ്ടി­രി­ക്കുന്നു
സാഹ­ച­ര്യ­ങ്ങ­ളുടെ സമ്മർദ്ധത്തെ കുറിച്ച്‌
മനുഷ്യ സ്ത്രീയെന്ന പരി­മി­തിയെ കുറിച്ച്‌
വാതോ­രാതെ നീ പറ­യുന്ന നേരം
ഞങ്ങൾ മട­ക്ക­യാത്രയുടെ വാതിൽപ്പ­ടി­യിൽ


മാടി­വി­ളിച്ചു സത്ക­രിച്ച സ്വർഗ്ഗം
തട്ടി­ത്തെ­റി­പ്പിച്ചു തിരിച്ചു വരുന്ന നേരം
മാറ്റങ്ങ­ള­റി­യുന്ന മന­സ്സി­നു­ള്ളിൽ
മർത്യ ജന്മ­ത്തിലും അമർത്യ­നാ­വാ­മെന്നു
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...