2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ജാരൻ


ആതിരേ, നീയെനിക്കാരാണു ?
ഉള്ളിൽ നിന്നു വിഷപ്പുകയായ് വമിക്കുന്നു ചോദ്യം
അനുദിനമെന്റെ ചിന്താധാരകളിൽ പിണഞ്ഞാടി
ആർദ്രമെൻ വാഴ്വിന്റെയോരോ ഭ്രമണവും ത്രസിപ്പിച്ച്
എന്നിലെ ഭാവങ്ങളെയെന്നിലെ രാഗങ്ങളെ ശമിപ്പിച്ച്
എന്നിലെയെന്നെ ഞാനാക്കുന്ന നീയെനിക്കാരാണു?


എന്റെയുള്ളിലെ പൈതലിൻ ഗതിക്കനുസൃതം
മണ്ണും ചിരട്ടയും മഞ്ചാടിയും കളിക്കുന്നൊരോമന
എന്റെ കളിവാക്കുകളും തലോടലും കാത്തെന്നും
എന്റെ സ്വപ്നം പ്രതിഫലിപ്പിക്കും കുഞ്ഞു പെങ്ങൾ
എന്റെ നോട്ടങ്ങളുടെ കാന്തിക ഗതിയിൽ
വളകിലുക്കത്തിനൊപ്പം ചിരിയുതിർക്കുമെൻ പ്രണയിനി
ഒരായുസ്സു മുഴുവൻ എന്റെ ഇഷ്ടാനിഷ്ടങ്ങൾക്കായ്
സ്വജീവിതം തീറെഴുതിയൊടുങ്ങുമെന്റെ നേർപ്പാതി
കൈകാൽ വളരുന്നതും കാത്തിരുന്നൊടുക്കമെൻ
അവമതിയുടെ കൈപ്പേറ്റ് വൃദ്ധാലയം പറ്റിയ മാതൃത്വം


ഇല്ല, ഇന്നെനിക്കെൻ നിഘണ്ടുവിൽ നിനക്കായ്
കുറിച്ചിടപ്പെട്ട ഇവ്വിധമൊരു നിർവ്വചനമൊന്നുമേ
ഇന്നു ഞാൻ കട്ടെടുത്ത നിൻ മുലച്ചൂടിലൊട്ടിക്കിടക്കുന്ന നേരവും
പെണ്ണെന്നതെന്റെ വിഷമിറക്കുവാൻ കണ്ടെടുത്തൊരുപാധി
തേനുതിരും കീഴ്ച്ചുണ്ട് നിഷ്കരുണം കടിച്ചെടുക്കും വേളയിൽ
തേനായ് നിനക്കു നൽകുമൊരായിരം വാഗ്ദത്ത ശരങ്ങൾ മാത്രം
പ്രിയേ, ഇന്നീ വാഴ്വിന്റെയൊടുക്കത്തെയസംതൃപ്ത മാത്രയിൽ
സദാചാര പേപ്പട്ടികൾ നമുക്കു ചാർത്തിയ നാമം ജാരൻ, കുലട
എങ്കിലുമൊന്നിലുമൊടുങ്ങുന്നില്ല നമ്മുടെ ജീവിത നേർരേഖകൾ


അന്യന്റെ പാന പാത്രത്തിൽ വിളമ്പിയ വീഞ്ഞിനെ
അർഹതയൊട്ടുമില്ലാതെ ഞാൻ നക്കിത്തുടച്ചെടുക്കുന്ന നേരം
മരണമെന്നിലൊടുങ്ങിയെങ്കിൽ ഞാനറിയുന്നെൻ സഖീ
മതിക്കില്ലൊരുത്തനുമെൻ ശേഷവുമൊരു നായ കണക്കെ പോലും


 

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...