കൂടോത്രം മാരണം കുറിപ്പെഴുത്ത്
കുറ്റമോരോന്നിന്റെ തലയിൽ ചാർത്തി
ഇനി ഞാനൽപമൊന്നുറങ്ങിടട്ടെ
കനകം വിളയുന്ന നിൻ പാടത്തു നിന്നു ഞാൻ
കനിയൊട്ടൊരൽപം രുചി നോക്കിടാതെ
പുഴുക്കുത്തു വീണു മണ്ണിൽ കൊഴിഞ്ഞു വീണ
വിഷവിത്തൊന്നു കഴിക്കുവാൻ പോയ നാളിൽ
വേടനൊന്നെന്നെ മരത്തിൽ തളച്ചിട്ട വേളയെ
കുമ്പസാരക്കൂട്ടിൽ നിന്നു ഞാൻ കരഞ്ഞു പറഞ്ഞിടട്ടെ
ഒടുക്കുവാനെളിതാണെൻ ജീവനെങ്കിലും, എന്നുള്ളിൽ
ഒരു യുഗം മുമ്പേ തപം ചെയ്യുമായിരം വാക്കുകൾ
അവയൊരു നൽ കാവ്യമായ് ഉരുവാകും മുൻപു ഞാൻ
ഒടുക്കുവതെങ്ങനെ എന്നെ സ്വയമങ്ങനെയെളിതായ്
അതിശയമാണെനിക്കോമനേയോരോ നാളുമങ്ങനെ
അതി ശക്തമായ് നീയെന്നെയിത്രമാത്രം ആത്മാർത്ഥമായ്
പ്രണയിക്കുമത്ഭുതം നിറകണ്ണുമായ് നോക്കി നിൽക്കേ
ഇനിയില്ല ഞാനേതു ചെളിക്കുണ്ടിലുമാഴുവാൻ
താമരമലരെത്രയിതൾ വിരിഞ്ഞു നിറഞ്ഞു കാൺകിലും
ഇനി നീയെന്നയുണ്മയൊന്നുമാത്രം വാഴ്വിലെന്നും
ഉയിരായ് കണ്ടു ഞാൻ സ്വസ്ഥമൊന്നുറങ്ങിടട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxx