അത്രമേൽ അനിവാര്യമായൊരു വർണ്ണം വാഴ്വിൽ നിന്നു
നിഷ്കരുണം മുറിച്ചുമാറ്റപ്പെടുന്ന ദുർഗതിയെ ഞാൻ
മഹാദുരന്തമെന്നു വിളിക്കിലുമൊരിക്കലും വഴിമാറുന്നില്ല
കോശങ്ങളുടെയോരോ കോണിലും ബാധിച്ചയർബുധം
തണൽ നൽകി യുഗമെല്ലാം പന്തലിച്ചു നിൽക്കിലും
ഒരുമാത്രയെങ്കിലും പൂക്കാതെ പോവുകിൽ, ഇല്ല
മതിക്കില്ല്ലയൊരുത്തനും ഒടുക്കമൊരുനാൾ വെറുപ്പിൻ
ചിതയിലെരിഞ്ഞു വെണ്ണീറായ് പോവുകയെന്നല്ലാതെ
നീ പകർന്നേകിയ തീർത്ഥം ഒടുക്കത്തെ കണവും നുകരാതെ
എനിക്കാവില്ലയെന്റെ ദു:ഖയാത്രയൊടുക്കുവാനീ ഭൂവിൽ
നീയെന്റെ കുമ്പിളിൽ ഇട്ടു നൽകാത്തയൊരു തുട്ടുപോലും
ഏതു പുണ്ണുകാട്ടി ഞാൻ യാചിക്കിലും വന്നുചേരില്ലയെന്നിൽ
ഇനി ഞാനെന്റെയുള്ളിലെ കവിതയുടെ നിലയ്ക്കാത്ത ഒഴുക്കും
കണ്ണിലെ കാർത്തിക നാളവും കാത്ത് കാലമെല്ലാം മനസ്സറിഞ്ഞ്
നിന്റെ നാമം നൂറ്റൊന്നാവർത്തി ജപിച്ച് സ്വസ്ഥം, സുന്ദരം
നിന്നിൽ നിന്നുകിനിയുന്ന കരുണയിലലിഞ്ഞുതീരട്ടെ പിന്നെയും
wwwwwwwwwwwwwwwwwwwwwwwwwwwwwww