2014, നവംബർ 11, ചൊവ്വാഴ്ച

മുലക്കരം


ഞാൻ നങ്ങേലി
നങ്ങേലിയാരെന്നോ ?
തെരുവിലേക്കിറങ്ങുന്ന ചുംബനങ്ങളും
വഴുക്കുന്ന ആലിംഗനങ്ങളും
സ്വതന്ത്ര രതിപ്രകടന ചിന്തകളും കടന്ന്
ചരിത്രത്തിന്റെ മരവിപ്പുകളിൽ
സ്വയം മറന്നു വെച്ചവൾ
ഒരു മേൽമുണ്ട് പോലും മറുത്ത്
റൗക്കയും മുലക്കച്ചയും നിഷേധിച്ച്
ശരീര വടിവുകൾക്കും വളർച്ചയ്ക്കും
കരം ചുമത്തിയ കാലത്തിന്റെ ഒരേട്
സാമ്പത്തിക അസമത്വം തീർത്ത
ദുഷ് പ്രഭുത്വ മേലാളരുടെ
ഇഛയ്ക്കുമിംഗിതത്തിനുമനുസൃതം
കാലാകാലങ്ങളിൽ മുലക്കരം കെട്ടിയോൾ
ഒടുവിലെന്റെ കിടാത്തിക്കു നൽകാൻ
ഒരു തുള്ളി സ്തന്യം ചുരത്താതെ
ഉടയോനവന്റെ പരവേശമൊടുക്കാൻ
ഒരു തുണ്ടു പോലും നീക്കി വെയ്ക്കാതെ
മുലയൊന്നു വെട്ടിയരിഞ്ഞു നല്ലിലയിൽ
ഉദ്യോഗ മേലാളനു കാണിക്ക വെച്ചവൾ
സ്വന്തം മരണത്തിനുമൊപ്പമൊരു മൗഢ്യ
നീതി വ്യവസ്ഥയെ നാടുകടത്തിയോളൊടുക്കിയോൾ
ഇന്നു ഞാനീ നരകകോണിനുമപ്പുറം
നോക്കിക്കാണുന്നു നിങ്ങൾ തൻ പിത്തലാട്ടങ്ങൾ
മാറു മറയ്ക്കാൻ മാനം കാക്കാൻ
മനുഷ്യനായൊരു നൊടി വാഴാൻ
ചോരചിന്തിപ്പോരെടുത്ത വീരർ തൻ പിന്മുറ
തെരുവിലിറങ്ങിരതി തീർക്കുവാൻ
തമ്മിലുരഞ്ഞ് സ്ഖലിച്ച് തീരുവാൻ
ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി
ജാതിയും കൊടിഭേദവും മറന്ന്
ഒന്നായ്ത്തീരുന്നയീ വേളയിൽ
പ്രളയമൊന്നു കിനാകണ്ടു ഞാൻ
തുടച്ചെറിയപ്പെടട്ടെ ഓർമ്മയ്ക്കുമപ്പുറം

xxxxxxxxxxxxxxxxxxxxxxxxxxx

2014, നവംബർ 4, ചൊവ്വാഴ്ച

മരണം



ഇതെന്റെ മരണമാണു
നാൽപതാണ്ടുകൾ
നായായലഞ്ഞ്
നഗര ഹൃദയങ്ങളിലൊക്കെയും
നരക രസം മോന്തിയൊടുക്കം
കിതച്ചുവീണിവിടെ കിടക്കയിൽ


സ്വന്ത ബന്ധങ്ങളുടെ
ഞരമ്പുകളൊക്കെയും
വെട്ടിയറുത്ത് തീയിട്ട്
വേപഥു തെല്ലും തീണ്ടാതെ
പരിഭവം പകുക്കാതെ
തെല്ലൊന്നുപോലും
കൺ കലങ്ങാതെ, നിറയാതെ
നിഴൽ രൂപമൊത്ത് ശയിക്കയിൽ


വിപ്ലവം പകരാത്ത പാലും
ആദർശം നൽകാത്ത പഴവും
ലഹരി തീണ്ടാത്ത വീഞ്ഞും കൊണ്ട്
വീറുമൂത്ത് തെരുവെല്ലാം അലഞ്ഞ്
ജാതികോമരങ്ങളെ ഭത്സിച്ച്
പുരോഹിത വേഷങ്ങളെ വെറുത്ത്
മതം കെട്ട് മതി കെട്ട് സ്മൃതിയറ്റ്
സ്വന്തം പുണ്ണുനോക്കി ചിരിക്കയിൽ


ഓർത്തു കഴിയുവാൻ കൂട്ടിനുണ്ട്
പഴയ ആർത്ത നാദങ്ങൾ
കവിതാ ശകലങ്ങൾ
പീഢാനുഭവങ്ങൾ
പരിഹാസങ്ങൾ


ഇനി മരണമെന്നിലെത്തിയാൽ
കാരുണ്യ കരം ഗ്രഹിച്ചു നടത്തം
നൽസമ്മതമെന്നിരിക്കയിൽ
നിന്റെ നിർബന്ധ ബുദ്ധിയിൽ
ചോരാ കണ്ണീർപ്പെരുമഴയിൽ
പരിഭവ വാഴ്ത്താരിയിൽ
ആൾദൈവമൊന്നിന്റെ
കാൽ തൊട്ട് വന്ദിച്ചു വണങ്ങി
ശോഭന ഭാവിയൊന്നും
സ്വസ്ഥ ജീവിത മാർഗ്ഗവും
കേണു കെഞ്ചി കൈകൂപ്പവേ
അറിയുന്നു ഞാൻ മരണമെന്നത്
ചലനമൊന്ന് നിലയ്ക്കലല്ല
മറിച്ച്,ആദർശം താത്പര്യം
ചിന്താ ധാരയെല്ലാം അന്യന്റെ
ചൊൽപ്പടിക്കീഴിലർപ്പിച്ച്
സ്വയമുരുകി കൃമിയായ് കീടമായ്
മണ്ണിലലിഞ്ഞൊടുങ്ങലാണു

0000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...