2015, ജനുവരി 27, ചൊവ്വാഴ്ച

പകൽക്കിനാവ്


പ്രണയാതുരമല്ല,
കാമത്താൽ കല്ലിച്ചതല്ല
അസഹിഷ്ണുതയുടെ ആഴങ്ങളിൽ
ആർത്തി മൂത്ത വേളകളിൽ
സ്വയമോർത്ത് കോർത്തെടുത്തതല്ല
അത്ര വെളിച്ചത്തിൽ ഞാൻ
നിന്നെയൊരു മാത്രയെങ്കിലും കണ്ട്
അടുത്ത കണമെന്നായുസ്സ്
എരിഞ്ഞൊടുങ്ങുമെന്നാകിലും
ആത്മ നിർവൃതിയെന്ന് പുലമ്പുകില്ല
കൈക്കുമ്പിളിൽ ഞാൻ കൊണ്ട നിലാച്ചീന്ത്
കാലമെല്ലാം എനിക്കൊത്ത് ശയിച്ചാലും
അയൽക്കാരന്റെ ജാലകപ്പഴുതിലൂടെയത്
ഊർന്നിറങ്ങുന്ന വേളയിൽ ഞാനുറ്റു നോക്കുന്നു
ഇനിയെന്റെ സ്വപ്നങ്ങളൊക്കെയും
ഒരു പകൽ മുഴുക്കെ തിളച്ചുരുകി
വെന്ത് വേപഥു പൂണ്ട് പാകമായി
അരമനകളിലെല്ലാം കൊറിക്കപ്പെടും
വഴിപിഴച്ചവനെന്ന് മുദ്ര ചാർത്തപ്പെട്ടവൻ
മൂന്നാം യാമത്തിനപ്പുറം വിശുദ്ധനായ് വാഴ്ത്തപ്പെടും
അസ്തമയത്തിനൊടുവിൽ അവനായ്
ചില്ലുമേടയൊരുക്കി കുന്തിരിക്കം പുകയ്ക്കും
തിളയ്ക്കുന്ന ദുരിതങ്ങളിൽ നിന്നാണവൻ
കവിത വാറ്റിയിരുന്നതെന്നു ജനം ഏറ്റു പറയും
ഒടുവിൽ, സാഗരമൊരുനാൾ നദിയിലേക്ക്
ആസക്തിയോടെ തിരിച്ചു കയറും
അതു വരെ ഞാനൽപം കൺതുറന്നുറങ്ങട്ടെ

00000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...