2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

രക്തസാക്ഷി അജയ്യനാവുന്നു. . .



ജീവിതക്കയ്പ്പിട്ടു കുറുക്കിയ രസായനം
കാലമെത്രയായ് മോന്തി ഞാൻ സോദരാ
ദുരിതക്കയങ്ങൾക്ക് കൂട്ടിരുന്നെത്ര നാൾ
കഷ്ടകാണ്ഡത്തിൻ കുറുക്കു നുകര്‍ന്നു
കവിതയൊന്നിനെ മാത്രം തുണയാക്കി
കർക്കിടകമെത്ര പെയ്തുതീർന്നെൻ സഖേ
ക്ഷീരപഥത്തിന്റെ സീമയ്ക്കുമപ്പുറം,വാഴ്വിൻ
മോഹം പടർന്നെന്നെ നോവിക്കവേ
നിന്റെ താരാങ്കിതപ്പതാക കാട്ടിയെന്നെ
കൂട്ടിയതാണു നീ ചങ്കിലെച്ചോരയെന്നോതി
അന്നുതൊട്ടിന്നേവരെയമ്മയെപ്പോലും
അത്രമേൽ കണ്ടില്ല, തണലായതില്ല
ഉന്നം പിഴക്കാതെ അമ്പെയ്യുവാൻ, പിന്നെ
ചാട്ടുളി തോല്ക്കും വാക്കാകുവാൻ, ജയിക്കുവാൻ
പാതിരാവിനെ പ്രണയിക്കുവാൻ, പോരാടുവാൻ
നീയിട്ട അന്നം, നീപകർന്ന ജലം, അഗ്നിയും
ഉയിർമൂച്ചെടുക്കാൻ മറന്നാലുമൊരിക്കലും
ഉയർത്താതെ പോവല്ലെ മുഷ്ടിയെന്നു നീ
ഓരോ തെരുവിലും കത്തിയേ നില്ക്കണം വിപ്ളവം
ഓരോ നെഞ്ചിലും ഉറഞ്ഞാടണം നിൻ നിറം
ലക്ഷ്യമതൊന്നുമാത്രം,ആശയും അഭിലാഷവും
ഇന്നു നിൻ ദംശനമേറ്റ് ഞാൻ പിടഞ്ഞ് വീഴവേ
കെടാതെ കാക്കയീ കൊടിയെന്ന് കേഴുന്നു ഞാൻ
പിന്നെ, 
ആണ്ടറുതിയിലൊരിക്കലെങ്കിലും നീയെന്റെ
പേരുചൊല്ലി പടച്ചെടുക്ക പുതിയ രക്തസാക്ഷിയെ
00000000000000000000000000000


2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നീവരുമെന്ന് മാത്രം. . .



വരിക,
നീയെന്നിലൊരുന്മാദ രാഗമായ് പടരുക
ഉയിരിന്റെയന്ത്യ തന്ത്രിയുമുടഞ്ഞ്
പെരുമൂച്ചെടുത്ത്, പേക്കിനാ കണ്ടൊടുങ്ങവേ
പഴമ്പാട്ടിലൊന്നെങ്കിലും, അല്ലെങ്കിൽ
പാടാത്ത പ്രണയശീലുകളിലേതെങ്കിലും
ഒരുവേളയെൻ കാതിലോതി നീയെന്നെ
പടികടത്തീടുക,പെരുവഴിയിൽ മറന്നീടുക
ഇല്ല, ഇരുൾ വിഴുങ്ങിയിട്ടില്ല ഒന്നുമേ
ഇന്നലെപ്പെയ്ത രാമഴ, കാത്തിരുന്ന മാമ്പഴം
അത്ര കൗതുകം കൊണ്ട പരൽമീൻ കൂട്ടം
നിന്റെ കൈവെള്ളയിലെഴുതിയ കവിത
ഓർത്തോർത്തിരിക്കാൻ ഉണ്ട് തീത്തഴമ്പുകൾ
ഇനിയുമാരും കട്ടെടുത്തിട്ടില്ലാതെയൊരു നൂറു
വ്യഥകൾ ചാലിച്ച് കൊണ്ടയെൻ തീബാല്യം
നോവുകൾ മാത്രം ഉണ്ടുറങ്ങിയ യൗവ്വനം
പരിഹസിച്ചാട്ടിയ കവിതകളുടെയപരാഹ്നം
ഇനിയുമെന്റെ അഗ്നിക്ക് ഈയല്ച്ചിറകാകുവാൻ
ഒരിക്കലും വറ്റാത്ത വിയർപ്പിനൊരുപ്പു കടലാകുവാൻ
ആരും വാഴ്ത്താതെ കത്തി നിന്ന കവിതയ്ക്ക് ചിരാതാകുവാൻ
നീയണയുന്നതും കാത്തെൻ തീയണയും വരെ
മുനിഞ്ഞു കത്തിയാണെങ്കിലും കാത്തിടാമാത്മാവിനെ
xxxxxxxxxxxxxxxxxxxxxxxxxxxxxxx






കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...