2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഹേമാംബരിക്ക്. . .



അത്രമേൽ പ്രിയമേറിയതാലാവാം 
എന്റെ ഹേമാംബരീ, ഒരു ഹിമകണം പോൽ
നിന്നെക്കുറിക്കയിൽ, കാലമൊക്കെയും
പ്രിയംവദയെന്നു ഞാൻ പൊന്നുരുക്കി
ഇടനെഞ്ചിൻ പാളിയിൽ കൊരുത്തിടുന്നു

ഒരു കപോതമെൻ കൈക്കുടന്നയിലെന്നപോൽ
ഒരു കിളിക്കൊഞ്ചലെൻ കാതിനു കുളിരായ്
ഒരു നാളുമൊടുങ്ങാത്ത സുന്ദരസ്വപ്നമായ്
കാത്തുവെച്ചിടാമാർക്കുമേകാതെ കനകമായ്

നീർത്തുള്ളിയൊന്ന് രവിയെ കൊതിച്ചപോൽ
മധുകണം മായാതെയധരം കവർന്ന പോൽ
ശ്യാമാംബരം ഇരുളാതെ ഇണയെ കാത്തപോൽ
കവർന്നുകൊള്ളുകയെന്നെ, പിന്നെ ഞാനായിരിക്കുക

എത്ര പുലർന്നാലുമൊടുങ്ങാതിരിക്ക നീയെന്ന സ്വപ്നം
അത്രയെരിഞ്ഞാലുമവശേഷിക്ക ഹൃത്തിൽ പ്രിയംവദ
കുറിച്ചുതീരാ കവിതയായ്, കൂമ്പിവിടരാ ആമ്പലായ്
നീയെന്നിലുണ്ടായിരിക്ക, നിലയ്ക്കാതൊഴുകുക

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...