2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ദൈവക്കാവിനുമപ്പുറമൊരു നന്മക്കരം



നിന്റെ മാംസച്ചൊരുക്കിന്റെ
ഗന്ധകശാലയിലൊരു നട്ടുച്ച നേരത്ത്
ഉന്മാദകേളികൾ കൊട്ടിക്കയറുന്ന
നരകസമുദ്രത്തിൻ എക്കൽത്തടങ്ങളിൽ
ചുംബനമുദ്രയാൽ, ഉഗ്രരൂപങ്ങളെത്തളയ്ക്കുന്ന
ആഭിചാര വേഗങ്ങളെ സിരകളിലാവാഹിച്ച്
ഭ്രമങ്ങളും രതിപ്പ്രവേഗങ്ങളുമൊന്നായ് ചാലിച്ച്
ശുഭ്രവസ്ത്ര ധാരിയായ്, ശുഭാപ്തിയോടണയുന്നു ഞാൻ

ഞാൻ, ഞാനാരെന്നോ ?
ദുരിതപർവ്വങ്ങളിൽ, യമാഗമം കാത്ത്
നരക തീയുണ്ട്, നോവിൻ തീവ്രതയത്ര കണ്ട്
ആതുരാലയ കാഞ്ചന വാതിൽപ്പടികളിൽ
അംഗപ്രത്യംഗ വിലവിവരപ്പട്ടിക, സ്വന്തം
ആയുർ രേഖയിലേക്ക് വിവർത്തനമാവാതെ
പകച്ച് നിൽപ്പവർക്ക് സ്വയം പടച്ചോനായവൻ
വായ കീറിയോന്റെ വേഗപ്പെരുക്കങ്ങളിൽ
വിറയ്ക്കാത്ത നാക്കും, കൂർത്ത വാക്കും കിട്ടിയോൻ

എന്ത്, 
എന്റെ സിംഹാസന, ഭ്രമ മണ്ഡലങ്ങളിൽ
വാൽ തിരുകി, റാൻ മൂളി ഓഛാനിച്ച് നില്ക്കാതെ
ഞാനൊഴുകുന്ന സമാന്തരങ്ങളിൽ പുളകമാവാതെ
എന്നിൽ നിയന്ത്രിത പുഛം തീർക്കുന്നുവോ ?
അരുത്, 
ഞാൻ, ഞാൻ മാത്രമാണു നന്മക്കരം കൊണ്ടവൻ
ദുരിതക്കയങ്ങൾക്കുമേൽ ദൈവക്കാവ് തീർക്കുവോൻ
നിന്നിൽ അഭിസാരികപ്പട്ടം കെട്ടിയേല്പ്പിക്കുമ്പൊഴും
എന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടുക
ooooooooooooooooooooooooooooo



കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...