2021, ഏപ്രിൽ 11, ഞായറാഴ്‌ച

കവിയുടെ രാപ്പകലുകളിൽ കരിന്തിരി പടരുന്നു


പെയ്യാതെ പോവുന്ന ഓരോ മഴമേഘത്തിലും 

ഒരു കവിതയുണ്ടെന്ന് കല്പ്പിച്ച് വെക്കുക 

വിടരാതെ പോയ ഓരോ ചെമ്പനീർ മൊട്ടിലും 

ഒരു വസന്തമുണ്ടെന്ന കാവ്യ ഉപമ പോലെ 

കാണാതെ കെട്ട, കനവുകളുടെ ഇടവേളകളിൽ  

ഒരു ഇലത്താളമിട്ട് നീയെന്നിലലിഞ്ഞൊന്നാവുന്ന

ഒരു വിശുദ്ധ മേളപ്പെരുക്കത്തിന്റെയന്ത്യമാത്ര 

മഹാകാവ്യമൊന്നുപോലും കുറിക്കാതെ ഞാനോമലേ

പ്രണയത്തിന്റെ പ്രവാചകനെന്ന് വാഴ്ത്തപ്പെടും

എന്റെ മൗനം കവിതകളുടെ മരണമാണെന്ന്

ഉപജാപകവൃന്ദം പെരുമ്പറ മുഴക്കി കൂവി നടക്കും

എന്റെ ഉറക്കം പോലും സുന്ദര ധാമങ്ങൾക്കായ്

വിശ്രമമേകാൻ കുറിക്കപ്പെട്ട യാമമെന്ന് പാടും


ഊതിപ്പെരുപ്പിച്ച കള്ളിപ്പാൽ കുമിള പൊട്ടവേ

ശവഭോഗം വിധിക്കപ്പെട്ട വേട്ടനായ വെളിപ്പെടും

ഉപദംശമായിപ്പോലുമൊരു ഉരുണ്ട മാസം വാഴ്വിൽ

അരണ്ട വെളിച്ചത്തിലെങ്കിലും തൊടാനാവാത്തവൻ

വിപരീതോർജ്ജം വേണ്ടുവോളമുണ്ട് മോന്തുവാൻ

വൃണപ്പെട്ട് കോവർകഴുതയായ് തെരുവ് നീന്തുന്നു

വർണ്ണങ്ങളൊക്കെയുമെടുത്തെരിച്ച് കറുപ്പ് ചവച്ചവൻ

വേദിയൊന്നിലും വിളിക്കപ്പെടാതെ ഒറ്റ് കൊണ്ടോൻ

തലയിലെടുത്ത ചുമട് കാലമൊക്കെയും കനം പെരുപ്പിക്ക

അത്താണിയരുകിലുണ്ടെന്ന വിശ്വാസത്തിലാണിയടിക്കുക

കവിത സ്രവിക്കുവാനെൻ കരളുകത്തിയിരിക്കണമെന്നാകിൽ

കരിന്തിരിയൊന്ന് തലഭാഗത്ത് വച്ചെന്നെ ഉറക്കിക്കിടത്തുക   

000000000000000000000000000000000000000









കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...