2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

മഷി പുരണ്ടൊടുങ്ങും മുമ്പ്. . .



കവിതകൾ
കരയിക്കുന്നവയും
പ്രണയം
പൊള്ളിക്കുന്നവയും
ആണെങ്കിൽ,
ജീവിതം മാത്രം എന്തുകൊണ്ട്
പുകഞ്ഞുകൊണ്ടിരുന്നുകൂടാ ?

വാഗ്ദാനങ്ങൾ
ലംഘിക്കപ്പെടാനും
കരാറുകൾ
പൊളിച്ചെഴുതാനും
ഉള്ളതെങ്കിൽ,
അധികാരക്കസേര മാത്രം
എന്തുകൊണ്ട് ഭ്രമമായിക്കൂടാ ?

നിന്റെ കൊടി
ഉയർന്നിരിക്കാൻ മാത്രം
എന്റെ ദാരിദ്ര്യം, നിത്യം
പിഴിഞ്ഞൊഴിച്ചീടുക
നിന്റെ സമുദ്രം
ആർത്തിരമ്പാനായ് മാത്രം
കാലമൊട്ടുക്കെന്നെ
ഉപ്പുവെള്ളം കുടിപ്പിച്ചീടുക

നക്ഷത്ര ദൂരത്തിലേക്ക്
മോഹക്കണ്ണെറിഞ്ഞവനെന്ന്
നാട്ടുകൂട്ടത്തിനിടയിൽ നീയെന്നെ
അപഹസിച്ചീടുക, കല്ലെറിയുക
നടന്നൊടുങ്ങാ ദൂരത്തിലേക്ക്
കുറുക്കുവഴി വെട്ടി വീണവനെന്ന്
നിന്റെ പട്ടാഭിഷേകനാളിലെന്നെ
പരിഹസിക്കുക, പഴി പറയുക

ഇന്നൊരുനാൾ, ഇന്ന് മാത്രം
എന്റെ ചൂണ്ടുവിരലിലെ
അധികാര നിർണ്ണയാവകാശം
മഷിപെട്ടൊടുങ്ങുന്നതിനൊരു കണം മുമ്പ്
കഴിഞ്ഞ നാളുകളെ ഓർത്തെടുക്കട്ടെ
0000000000000000000000000000

2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

തനിയാവർത്തനങ്ങളുടെ ജാതിജാതകം



അക്ഷരങ്ങളിൽ വർണ്ണാധിക്യവും
കവിതകളിൽ സ്വർഗ്ഗരാജ്യവും
കുമ്പസാരക്കൂടിനു വെള്ളിത്താക്കോലും
ആരാണു വീണ്ടെടുത്തുതരിക

തീപ്പെട്ടുപോയ സ്വപ്നരാജ്യങ്ങളിൽ
ഇടിവെട്ടിപ്പെയ്ത് ഉഷ്ണം കക്കി വീണ്ടും
പുലർന്ന ശേഷവും പൂർണ്ണ രൂപമായ്
അനുഗമിക്കുന്നത് സ്വപ്നമല്ലെന്നാരാണു
കവിതയുടെ കിറുക്കിൽ നിന്ന് വേർതിരിച്ച് തരിക

ഒമ്പതാം പുലരിയിൽ ഒപ്പീസ്കൊടുത്ത്
അധികാരമുദ്രയും രാജമോതിരവും പകുത്ത്
കല്ലറക്കോണിലൊരു മെഴുകുതിരി കൊളുത്താൻ
കനൽക്കൊള്ളി തന്ന കണക്കിനുടക്കുന്ന
കുടുംബവാഴ്ചയിൽ നിന്ന് ആരാണു കനിവ് പെയ്യുക

കറുപ്പ് കലർത്തിയ താംബൂലക്കൂട്ട് തെറിപ്പിച്ച്
ധാർഷ്ട്യം പുകയുന്ന സിംഹഗർജ്ജനം മുഴക്കി
പുലയാട്ട് വിളിക്കുന്ന ഓത്തുപള്ളികളിൽ നിന്ന്
ലക്ഷങ്ങളുടെ കോഴവരിക്കുമേൽ, ദക്ഷിണയെന്ന
ഓമനപ്പേരൊട്ടിക്കുന്ന വിരൂപ സങ്കല്പങ്ങളിൽ
ജ്ഞാനത്തിനമൃത് തുള്ളി എങ്ങനെയാണു മൊത്തുക

ഇനി, തമ്പുരാക്കളിലൊക്കെയും പ്രതീക്ഷകെട്ട്
ഉടയതമ്പുരാന്റെ കോടതിയും വല്ലാതെ കൈവിട്ട്
തലകുമ്പിട്ട്, ഞാഞ്ഞൂൽപ്പത്തിക്കു കീഴിൽപ്പെട്ട്
രക്ഷയൊന്നു തേടി ആൾദൈവകാൽക്കീഴിൽ
അഭയംകെഞ്ചുന്നതിനു അരമാത്രമുമ്പ് ശ്വാസം മുട്ടി
നായ്ക്കും നരിക്കുമായെൻ ശവം നാല്ക്കവലയിൽ കിടക്കട്ടെ

000000000000000000000000000000000000000000


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...