ഇനിയും കണ്ടെത്തിയിട്ടില്ലാത്തൊരു
വൻകരയിലേക്കെന്നെ നാടുകടത്തുമ്പോൾ
വേരുകളിൽ ചുംബിക്കുന്ന കാലുകൾക്ക്
നിന്റെ വിയർപ്പിന്റെ ഗന്ധമായിരിക്കും
ഇരുട്ടിൽ കൈതടഞ്ഞ വേദപുസ്തകത്തിന്റെ
ഒരിക്കലും തുറക്കപ്പെടാത്ത പാളികളിൽ
നിന്നെ പ്രസാദിപ്പിക്കാനൊരു വാക്ക് തേടവേ
വിളഞ്ഞു കിടക്കുന്നതെന്റ് ജീവിതപ്പാടമാണു
നിന്റെ രാജ്യത്തിലേക്ക്, ചുങ്കം കൊടുക്കാതെ
നുഴഞ്ഞ് കയറാനൊരു തുരങ്കം തിരയവേ
കൂർത്ത മുള്ളുകളിൽ കൊരുത്തു കിടക്കുന്ന
ഭടന്മാരൊക്കെയും വില്പനച്ചരക്കാവുന്നു
പെരുമഴയിലേക്കിടിച്ച് കയറുന്ന ചാവേറിനൊപ്പം
നിന്റെ ചവിട്ടുനാടകത്തിലെ നായകനെ പരതവേ
വിളയാത്ത കൂണുകളിലെ രത്നഭാരങ്ങളിൽപ്പെട്ട്
പടിയിറങ്ങും മുമ്പ് പതിച്ച് നല്കുന്ന തെരുവാകുന്നു
ഇനിയെന്റെ മുദ്രയൊന്നുപോലും പതിയാത്ത വിധം
ചൂണ്ടുവിരൽ തീറുവാങ്ങി തിരുവാസനം ഉറപ്പിക്കുക
കളിമണ്ണും ചാണകവറളിയും പേറുന്ന വടക്കിനപ്പുറം
നിലപാട് തീർക്കുന്ന താരകമൊന്ന് കിഴക്കുദിക്കും
00000000000000000000000000000