2019, മാർച്ച് 15, വെള്ളിയാഴ്‌ച

വേദപുസ്തകം തുറന്ന്‌ വായിക്കുന്നു

എന്റെ ആകാശവും ഭൂമിയും
തീപ്പെട്ടു പോവുന്ന നേരവും
തണലൊരുക്കിയെന്നിൽ പടർന്ന്‌
നീയുണ്ടാകുമെന്ന്‌ വേദമോതുക

മൗനം വിളയുന്ന കൊത്തളങ്ങളേക്കാൾ
വാക്ക്‌ പൂക്കുന്ന പൊത്തുകളിൽ അഭയമെന്ന്‌
നെറ്റിത്തടത്തിലെ വിയർപ്പു വറ്റാതെ
നീയെന്നിൽ കരുണ പെയ്തുകൊണ്ടിരിക്ക

മുട്ടിപ്പായ്‌ പ്രാർത്ഥിച്ച്‌, അത്താഴം ഭുജിക്കയിൽ
മുൾമേലങ്കി പുതച്ചവന്റെ അപ്പക്കഷ്ണമാവുക
സുവർണ്ണ കമ്പളങ്ങൾക്കുമേൽ ചരിക്കവേ
വിണ്ടുകീറിയ ദുരിത പാതകൾക്ക്‌ പാദുകമാവുക

കളസമിട്ടവനു ശീതീകരിച്ച കുമ്പസാരക്കൂടും
നിലമുഴുതവനു നഗരമധ്യത്തിൽ ചാട്ടവാറടിയും
വിധിക്കുന്ന, പൗരോഹിത്യ അപ്പോസ്തലന്മാരിൽ
നീ തീമഴയായ്‌ പെയ്ത്‌ പുലരുമെന്ന്‌ വിശ്വസിപ്പിക്ക

ഒരു മൂന്നാം പക്കം ഉണ്ടെന്ന്‌ വെറുതെയല്ലാതെ 
നീ ഉയിർത്തെഴുന്നേല്ക്കുന്ന കല്ലറകളിലൊക്കെയും
പ്രതീക്ഷയുടെ വിശ്വാസ വിരുന്നൊരുക്കി ഞാൻ
കാലമൊട്ടുക്ക് കണ്ണുറങ്ങാതെ കാത്തുകിടക്കട്ടെ
0000000000000000000000000000000000


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...