കാലമെത്രയായെന്റെ പെങ്ങളേ
കടവിലിങ്ങനെ നീ കാത്തിരിപ്പു
കരിമുകിൽ വകഞ്ഞുമാറ്റിയവൻ
കര തൊടാനെത്തുമെന്നിനിയും
കനവു കണ്ടു ദാഹമൊടുക്കയാണോ
പീത സായന്തനങ്ങൾ സഖി,യെത്ര നമ്മൾ
കപോത പ്രണയഗീതികൾ പകുത്തിരുന്നു
ദേവ, രാഗാർദ്ര പുലർ വേളകളെത്ര തോഴീ
തോടിയും മോഹനവുമായ് നിറഞ്ഞിരുന്നു
രാഗമാലിക തീർത്തു ഭഗവൻ രചിച്ചതെന്ന്
ലോകമൊക്കെയും നമ്മെ സ്തുതിച്ചിരുന്നു
എത്ര വസന്തങ്ങളെത്ര പൗർണ്ണമികൾ ഋതു
ഭേദങ്ങളെത്ര നമ്മിൽനിന്നൊലിച്ച് പോയീ
എത്ര സ്വപ്നങ്ങളെത്ര ശില്പങ്ങളെൻ പ്രിയതേ
മണൽ കോട്ടകൾ പോൽ നാം തീർത്തിരുന്നു
ഹാ, പ്രണയമെന്നാൽ മൽ സഖീയുണരുന്നു
പൊയ്യതില്ല മറ്റൊന്നിത്ര മധുരവും നോവുമായ്
അന്തരാത്മാവിനെ പറിച്ചെടുക്കും പക്കം വരെ
നിരന്തരം മനസ്സിനെ മദിക്കും പരംപൊരുളത്
ഹേമന്തമൊന്നു കഴിഞ്ഞ മകരന്ദ നിലാ രാവിൽ
പ്രേമാനന്ദതുന്ദിലനായിവൻ കനവു കണ്ടിരിക്കെ
കനലൊന്നു കോരിയിട്ടു നീയെൻ ഹൃത്തടത്തിൽ
കണ്ടുകൊൾകയെന്നെയൊരു പെങ്ങളായെന്ന്
കൈത്തണ്ടയിലൊരു രാഖി ബന്ധിച്ച് കടന്ന
നാളിന്നു വരെ ഇണ്ടൽ തീർന്നൊന്നുറങ്ങിയില്ല
കൊണ്ടവനൊരാണ്ട് കണ്ട് തീരും മുന്നവേ
കൊണ്ടു പോയ് നിൻ സ്വാസ്ഥ്യമൊക്കെയും
ഉണ്ടയുരുള ആമാശയം കൊള്ളുവാനില്ലാതെ
ആശയറ്റ് നീയാർദ്രമിക്കടവിൽ കാറ്റടി കൊണ്ട്
വാത്മീകമായ് മിഴി പൂട്ടി അശ്രു പൊഴിച്ചു നില്ക്കേ
നീട്ടുന്നു കരമിവനിനി കിട്ടുന്ന മിച്ച ദിനമൊക്കെയും
മെച്ചത്തിലൊരു സോദരനായിവൻ കൂടെയുണ്ട്
000000000000000000000000000000000000000000000