വസന്തം മധു ചുരത്തിയ മുതൽ ദശയിലൊരു നാൾ
പറിച്ചെറിഞ്ഞെന്നിലെ പ്രിയതരമായതൊക്കെയും
പകരമെനിക്കേകിയതൊരു സഹതാപക്കാഴ്ചയും
വിധവയെന്നൊരു കടും വെറുപ്പിന്റെ വിളിപ്പേരും
കാണാൻ നിറങ്ങളിലാറാടിയ ആയിരം സ്വപ്നങ്ങളും
പകരാൻ നെഞ്ച് നിറഞ്ഞ് കവിയും നൽ സ്നേഹവും
പാടാൻ പ്രണയ ഗാനവും, കുറിച്ചിട്ട നൂറു കവിതയും
കരിഞ്ഞു വീണതെല്ലാം വെറും നൊടിയ്ക്കുള്ളിലായ്
ഉണ്ട് കാരണം പലത് നിങ്ങൾക്കു കാണുവാൻ
ശുദ്ധ ജാതകം, ഗ്രഹനില, സർപ്പ ദോഷമങ്ങനെ
ശവതുല്യയായിന്നു നാളുകഴിപ്പതിലിത്ര ക്ലേഷമായ്
ഉന്മാദാവസ്ഥയിൽ വെന്തു വിരഹമുണ്ട് തീരുന്നു
മന്ത്രമുരുക്കഴിക്കും തിരുവമ്പല നടകളിൽ
ശാന്തി ശാന്തിയെന്നോതും പുരോഹിതർ
ശിവാവതാരമായ് സദാചാരം കാക്കുവോർ
മൂവന്തിനേരം മൂളിപ്പാട്ടുമായ് വരുവതെന്തിനോ
തെറ്റായൊരുമാത്രയൊന്നും കണ്ടില്ലയോർത്തില്ല
മറ്റൊരാളൊത്ത് മനസ്സിലെങ്കിലും ശയിച്ചില്ല
മങ്കയാണു ഞാനെന്ന വിചാരമുണ്ട് വേപഥുണ്ട്
തീരാ മോഹം തലയിണയിലമർത്തി വെയ്പൂ
വിധവയെന്നെന്റെ വേദനയുടെ പേരുമാറ്റി
പതിതയെന്നു പതിച്ചു തന്നു പുലഭ്യം പറഞ്ഞു
പത്താളു കൂടുന്നിടത്തെല്ലാം പറഞ്ഞാടാൻ
വേശ്യയായ് വാഴ്ന്നു തീർക്കുന്നു കാലമെല്ലാം
000000000000000000000000000000