വിഭവ നിരാസകനൊരുവനെന്നെ
വിടാതെ പിന്തുടരുന്നതറിയുന്നു
വട്ടുരുട്ടി വട്ടം ചാടി തകര തല്ലി
വയലും വരമ്പും തോടും നിരങ്ങി
വീടണയുമൊരു ബാല്യം വെറുതെ
വിത്തിനെങ്കിലുമെറിയാതെയെന്നിൽ
വെറുങ്ങലിച്ച് വീണെരിഞ്ഞിരുന്നു
കഥയില്ലാതെ കളിക്കൂട്ടില്ലാതെ
കിന്നാരം പറയാനൊരു കിളിയില്ലാതെ
കലാലയവും കാത്തിരിപ്പുമില്ലാതെ
കാണാനൊരു കിനാവില്ലാതെ
കത്തുന്ന നഗരത്തിന്റെ കരിമ്പുകയിൽ
കൊഴിഞ്ഞു പോയ യൗവ്വനകാലം
കിരാത പർവ്വം തഴമ്പിച്ചു കിടക്കുന്നു
സ്വന്തമായൊരു വിലാസമില്ലാതെ
സ്വപ്ന തുല്യമൊരു വാമഭാഗമില്ലാതെ
സാഗരം സരിത്തും സ്വയം വരവുമില്ലാതെ
സഹിച്ചും ക്ഷമിച്ചും കരിഞ്ഞു തീരാൻ
സൂര്യനു കീഴിൽ വെറുമൊരു കരിന്തിരിയെരിയുന്നു
ഒടുവിലെന്റെ വാക്കുകളൊക്കെയും
ഒടുങ്ങാത്തൊരു ഒഴുക്കായ് വന്ന്
ഓരോ കല്ലറയും പിളർന്നതിൽ നിന്ന്
ഒപ്പിയെടുക്കുമെന്റെയസ്തിത്വം
ഒറ്റപ്പെട്ടൊഴിയട്ടെ അന്നുവരേക്കുമീ ഞാൻ
0000000000000000000000000000000
കവിത വായിച്ചു
മറുപടിഇല്ലാതാക്കൂആശംസകള്