2019, മാർച്ച് 3, ഞായറാഴ്‌ച

ഒരു പേരിൽ എ[വെ]ന്തിരിക്കുന്നു. . .



വീണ്ടുമൊരു ദുരിത പർവ്വം
പെയ്തിറങ്ങരുതെന്നു തന്നെയാണു സ്വപ്നം
എന്റെ കുഴിമാടമെന്റെ സ്വാസ്ഥ്യം, വീണ്ടും
നീ തീറെഴുതരുതെന്നേ മോഹം
ഒരു കാതം നീയെന്നെയാണ്ടതിന്റെ വടുക്കൾ
ഒടുങ്ങാതെ പോയിടുമൊരു യുഗമൊക്കെയും
ഇനിയുമെന്റെ ബീജത്തിനൊടുക്കത്തെ തന്തുവും
നിന്റെയധികാരക്കൊടിയേറ്റ് പൊള്ളുമെന്നേ
വിധിവിപരീതമൊന്നു നീ പടുത്തുയർത്തുമെങ്കിൽ
ഞാനെന്തുണ്ണണമെങ്ങനെ തൊഴണമെന്ന് നീയിട്ട
തീട്ടൂരമൊക്കെയും കടന്ന്, എന്റെ ചിന്തയാകെയും
നീ അധീനപ്പെടുത്തും നാളുപുലരും മുന്നൊടുങ്ങട്ടെ

കലിയാണു കാണ്മതെല്ലാം, നിനക്കു നിന്നധികാര
കൊത്തളമുയരാത്ത കോണൊക്കെയു,മാകയാൽ
കരാളഹസ്തം നീ നീട്ടുമറിയാമെന്റെ നേരിലേക്ക്
ഇനിയെന്റെ തെരുവിന്റെ പേരെന്റെ വേര്
തൂലികത്തുമ്പിൽ ഞാൻ തീർക്കും കവിതയുടെ ചൂര്
കറാച്ചി ദർബാർ, മൈസൂർ പാക്ക്, മുൾട്ടാണി മിട്ടി
ഒക്കെയും നിന്റെ വരുതിയിലൊതുങ്ങുന്ന നാമമിട്ട്
നീതന്നെയാളുമൊടുക്കം വരേക്കുമെന്നു കനവ് നെയ്യുക
നെയ്യൊഴിഞ്ഞ് പടുതിരിയായ് നീ പുകയുമതുവരേക്കും
അണയാതെ നീറിപ്പടരട്ടെയെന്റെ നേരിന്റെ കവിത
000000000000000000000000000000


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...