2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഓർമ്മ­പ്പെ­രു­ക്ക­ങ്ങ­ൾ


എന്റെ ഓർമ്മ­പ്പെ­രു­ക്ക­ങ്ങ­ളിൽ
കുന്നു­കൾ മല­ഞ്ചെ­രി­വു­കൾ
കൂർത്ത കുപ്പി­ച്ചി­ല്ലു­കൾ പോൽ
പണ്ട്‌ ഇട­യ­ജീ­വിതം സൗഭാ­ഗ്യ­മ­ല്ലെ­ങ്കിലും
ജീവ­ന­മാ­ഗ്ഗ­മാ­യി­രുന്ന നാൾ
നിര­ങ്ങി­യാ­ടിയ കശു­വ­ണ്ടി­ത്തോ­പ്പു­കൾ
വിശ­പ്പിന്റെ വിളി­യ­സ­ഹ്യ­മായ വേള­യിൽ
കീഴ­ട­ക്കാൻ വെമ്പിയ നെല്ലി­മര ഉയ­ര­ങ്ങൾ
മധുരം കൊതിച്ച്‌ ദാഹം ശമി­ക്കാൻ
ഏത്ത­മരം വലിച്ച കൈത്ത­ഴ­മ്പു­കൾ
കണ്ണാഞ്ചൂട്ടിയും പരലും പല­മീ­നു­കൾക്കു പിറകേ
ഓടി­ക്കി­തച്ച തോടി­റ­മ്പു­കൾ
കുട്ടിയും കോലും കാൽപ­ന്തു­മായ്‌
കെട്ടി­പ്പി­ടി­ച്ചു­രുണ്ട പൊടി­മൺ നിര­ത്തു­കൾ
കൊറ്റിയും പൊൻമാനും പറ­ന്നി­രി­ക്കുന്ന
തോട്ടു­വ­ക്കിലെ കൈതോ­ലത്ത­ല­പ്പു­കൾ
ദൂര­മ­ള­ന്നൊ­രുൾവി­ളിക്ക്‌ കാതോർത്ത്‌
പാടവ­ര­മ്പിൽ തപം ചെയ്യും ഒച്ചിന്റെ കൂട്ട­ങ്ങൾ
അണ്ണാ­റ­ക്ക­ണ്ണ­ന­മ്പ­ല­പ്രാവ്‌ തത്ത­മൈന
തേക്കു­പാ­ട്ട­ങ്ങനെ ഓരാ­യിരം ഓർമ്മ­കൾ
മുക്കു­റ്റിയും മുല്ലയും പാരി­ജാ­തവും പൂത്തുനി­ൽ­ക്കുന്ന
മുറ്റത്തു മെഴു­കിയ ചാണ­ക­ക്കു­ട്ടി­നൊത്തു
കറ്റ­മെ­തി­ക്കുന്ന പുല­യ­പ്പെ­ണ്ണിന്റെ
വിയർപ്പുൾച്ചേർന്ന മാദക സൗഗന്ധം
ഗോലി­ക­ളിച്ചും ഗോമാ­വി­ലെ­റിഞ്ഞും
കാടു­കാട്ടി നട­ക്കുന്ന പള്ളി­ക്കൂട നാളിലും
പ്രേമ­ഭാ­വ­ന­യിൽ വിരി­യുന്ന വാക്കു­കൾക്കൊത്ത്‌
ഹരി­തവും ഗുണി­തവും  ചരിത്ര സത്യ­ങ്ങളും
ചാലിച്ചു തന്ന സൗദാ­മി­നി­യുടെ കാൽപ്പാ­ടു­കൾ
എല്ലാം വിട്ടെ­റിഞ്ഞു നഗ­ര­ഹൃ­ദ­യ­ങ്ങ­ളിൽ
അന്ന­ന്ന­ത്തെ­യന്നത്തിന­ല­യുന്ന വേള­യിൽ
കണ്ടുഞ്ഞാ­നൊ­രു­പാടു ജീവിത സന്ധി­കൾ
വിശ­പ്പി­ന്റെ­യെ­രി­ച്ചിൽ മറ­ക്കുവാ­നായ്‌ വാഴ്‌വിൽ
കലഹം പുതുതാള­മായ്‌ കൈകൊണ്ട ചേരി­കൾ
മാംസ­ദാഹം തീർക്കു­വാ­നൊരു മാത്രയ്ക്കു
മുപ്പത്‌ വെള്ളി­ക്കാശു മുതൽ ഒരു രാത്രിക്ക്‌
ജീവിതം മുഴു­വൻ തീറെ­ഴു­തുന്ന വേശ്യാത്തെ­രു­വു­കൾ
അഷ്ടി­ക്കു­വേണ്ടിയന്ന്യന്റെ കിട­പ്പറ­യിൽ
സ്വന്തം ഭാര്യയെ തള്ളി­യി­ടുന്ന പിമ്പു­കൾ
അഞ്ചൂ­റുപ്പികാ നോട്ടിനു പോലും സുഹൃ­ത്തിന്റെ
നെഞ്ചിൽ കത്തി­യി­റ­ക്കുന്ന കാപാ­ലി­ക­വൃ­ന്ദ­ങ്ങൾ
ലഹരി നുണ­യുന്ന കലാ­ലയ മുറ്റത്ത്‌
കമഴ്ന്നു വീഴുന്ന ഭാവി വാഗ്ദത്ത­ങ്ങൾ
ഓർമ്മ­കൾ മുര­ടിച്ചു കൂമ്പ­ട­ച്ചു­പോയ നാൾ
ആഗ്ര­ഹിച്ചു ഞാനൊരു മട­ക്ക­യാത്ര ഹരി­താ­ഭ­യിൽ
കന­വിൽ കസ്തൂരി മഞ്ഞളും കർക്കി­ട­ക­പ്പെ­രു­മ­ഴയും
തുടി­കൊ­ട്ടി­പ്പാ­ടുന്ന കാവിന്റെ മേന്മ­യും
എല്ലാ­മെ­നി­ക്കെന്നു അഹ­ന്ത­പൂ­ണ്ടെ­ത്തു­മ്പോൾ
കാണുന്നു ഞാനെന്റെ നാടിന്റെ മറുമുഖം
കുശുമ്പും കുന്നാ­യ്മയും കായ്ക്കുന്ന വീടു­കൾ
തരി­ശിട്ടു ചുര­ത്താതെ വറ്റിയ പാടങ്ങൾ
തൂമ്പ­ക്കൈയെടുക്കാതെ ഉന്തിയ­വ­യ­റു­കൾ
പ്രഷറും പ്രമേ­ഹവും അഹ­ന്തയ്ക്കു
പിൻബ­­ല­മാ­കുന്ന ഹൃദ്‌­രോ­ഗി­കൾ
പുസ്ത­ക­ഭാരം ചുമ­ക്കാൻ കണ­ക്കിന്‌
നട്ടെല്ലു വളഞ്ഞു പോയ ബാല്യ­ങ്ങൾ
ലോട്ടറി ടിക്ക­റ്റിൽ പ്രതീ­ക്ഷ­യർപ്പിച്ച്‌ ഭാര്യ­തൻ
കെട്ടു­താലി പണ­യ­പ്പെ­ടു­ത്തുന്ന കശ്മ­ലർ
കൂലി­ത്ത­ല്ല്‌, കവ­ടി, കൺകെട്ട്‌, മാന്ത്രികം ഒടു­വിൽ
ഒരു മുഴം കയ­റിൽ തൂങ്ങി­യാ­ടുന്ന കർഷ­കർ
ഇനി ഞാൻ ഇറങ്ങി തിരി­ക്കു­ന്നിവിടം വിട്ട്‌
ജീവിതം യാന്ത്രി­ക­മ­ല്ലാ­തെ­യാകും ദിനം തേടി

nmnmnmnmnmnmnmnmnmnmnmnmnmnmnmnmnm

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...