2012, ജനുവരി 22, ഞായറാഴ്‌ച

പ്രണയ ഹാരം


സ്നേഹത്തിന്റെ സ്വന്തമെൻ സുചിത്രയ്ക്ക്
ഇനിയൊരു ചിത്രം കോറിയിടാൻ പോലുമാവാതെ
എന്റെ ഓർമ്മകളുടെ പാളികൾ എന്നിൽ നിന്നും
തുരുമ്പെടുത്തടർന്നു പോയൊരു നാളതറിയുന്നുവോ
ഒരു ചെറുപുഷ്പം പോലും വിടരുവാനാവാതെ
എന്റെ വസന്തങ്ങളുടെ ഏടുകൾ മണ്ണടിഞ്ഞന്നു
ചിതലെടുത്ത് പോയത് നീയറിയുന്നുവോ


ദൂരങ്ങളിലെവിടെയോ എന്റെ താളുകളിൽ
സ്വപ്നങ്ങളുടെ ചില്ലകളൊക്കെയും പൂവണിഞ്ഞ്
വർണ്ണ വിസ്മയം തീർത്തിരുന്നത് ഞാനുണരുന്നു


വറുതിയുടെ ബാല്യവും വെറിപൂണ്ട യൗവ്വനവും താണ്ടി
തെളിനീരു കിനിയുന്ന നാളെകൾക്കു മാത്രമായ്
അടരാടുന്ന വേളകളിൽ പോലുമെന്റെ
വിദൂര സ്വപ്നങ്ങളുടെ മേടയിലെനിക്കു താങ്ങായ്
എന്നിലൊരു നിറദീപമായ് നിന്നെ ഞാൻ കിനാകണ്ടിരുന്നു


എന്റെ പൂക്കാലങ്ങളുടെയൊടുക്കത്തെ മധുകണം പോലും
ഊറ്റിക്കുടിച്ചൊടുക്കമൊരു വെറുംതോടായെന്നെ
കാൽക്കാശിനുതവാത്തവൻ, കാൽപ്പനികതയറിയാത്തവൻ
കെടുകെട്ടവനെന്നായിരം ശാപവാക്കുകളുമായ് ഭത്സിച്ചു
എന്നെയോരോ ആൾക്കൂട്ടങ്ങളിലുമപഹാസ്യനാക്കി
കല്ലെറിയാനെന്നെയൊരു പടതന്നെ സജ്ജമാക്കി
എന്നിലെ കരിന്തിരിപോലും ചവിട്ടിമെതിച്ചു കടന്നവൾ


നീയെന്റെയപചയങ്ങൾക്കു കാതോർത്തൊരു കോണിൽ
ഞാൻ വീണടിഞ്ഞൊരു മൺപുറ്റായ്ത്തീരും ദിനം
മനസ്സിലെണ്ണി വീണ്ടുമേറെ തരളിതയായ് പ്രണയ വിവശയായ്
ആയിരം തേന്മാവുകളിൽ പടർന്നു കയറുന്ന നേരവും
ഞാനെന്റെ താളുകളിൽ പടരാതെപോയ വാക്കുകൾക്കായ്
അടയിരുന്നാത്മ വേദനയിൽ നീറിയൊടുങ്ങുകയായിരുന്നു


ആത്മ നൊമ്പരങ്ങളിലമർഷമടഞ്ഞൊടുവിലൊരു നാൾ
എന്നിൽ നിന്നുതിർന്ന വാക്കുകൾക്കൊക്കെയും
നൂറുപൊൻ നാമ്പുകൾ കിളിർത്തതിൽ സുന്ദര
മോഹനമൊരു പുതുയുഗമുദയം കൊള്ളവേ
ആശിച്ചുകൊള്ളട്ടെ ഞാനൊട്ടഹന്തയോടെ


വിശുദ്ധമീ പ്രണയമൊട്ടുകൾ നിഷ്കരുണം പറിച്ചെടുത്ത്
വിഷം ചീറ്റുന്ന വർഗ്ഗീയ കായ്കളുമായ് കൂട്ട്ചേർത്ത്
വിഭ്രമ രക്തഹാരം പണിയുവോരെയൊടുക്കുവാൻ
വീണ്ടുമൊരു മുഗ്ദ്ധ പ്രണയമായ് നീയെന്നിലുദയം കൊള്ളുക


ഇന്നെന്നിൽ തളിർത്തുലകളവിൽ പടർന്നു നിൽക്കുമീ
കാവ്യ വന്മരത്തണലിൽ നിന്നൽപ്പം ശുദ്ധ പ്രണയം
ഒരുനുള്ളു സ്നേഹം ഒരിറ്റു പരിഭവം നല്ല കണ്ണീരൊരു കണം
പകരുവാനെനിക്കാവുമെങ്കിൽ എന്റെ തൂലികത്തുമ്പതു
വിലമതിക്കുന്നു ഞാൻ മറ്റേതു കനകകൂമ്പാരവുമതിലധികവും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...