2013, ജനുവരി 22, ചൊവ്വാഴ്ച

പുതുമഴ


ഭ്രമങ്ങളിലൊടുങ്ങിയൊരായുസ്സു മൊത്തം
വരണ്ട തൊണ്ടയുമായ് ഞാൻ പഴമ്പാട്ടു പാടി
ഒടുവിലൊരു വൻ വീഴ്ചയിൽ തരിച്ചിരിക്കെ
അറിയുന്നു ഞാനെന്റെയപരാധമെല്ലാം
നല്ലൊരെഴുത്താണിയും കുത്തിയൊഴുകും വാക്കുകളും
കേട്ടു തലയാട്ടുവാൻ മുന്നിലൊരു ചെറു കൂട്ടവും
മതി വാഴ്വിതിലേറെയെന്തഹങ്കരിക്കാൻ
ഇന്നെന്റെ തൂലികത്തുമ്പിലൊരുത്സവ പുതുമയില്ല
ഗതികെട്ടൊഴുകുവാൻ ഒരു ചെറു കാവ്യമില്ല
വാഴ്ത്തുവാൻ വളർത്തുവാനിന്നാരുമില്ല
ഈ കെടുകെട്ട വേളയിലീ ദുർന്നിലാവിൽ
മൂന്നു ചുറ്റുചുറ്റി ഞാൻ വീശിയെറിയുന്നു
മുക്കാൽ ചക്രത്തിനുപോലുമുതവാത്തയെന്റെ ജന്മം
ഇനിയെന്റെയീശനെന്നെ പുതുമഴയിൽ കുളിപ്പിച്ച്
പാപങ്ങളൊടുക്കിയൊരു പൂർണ്ണ മനുഷ്യനാക്കും
അന്നെന്റെ പകർപ്പവകാശമവൻ കാല്ക്കീഴിൽ വെച്ച്
വെറുമൊരു പരികർമ്മിയായ് ഞാൻ തൊഴുതു നിൽക്കും
പാഴ്വാക്കു പറഞ്ഞെന്നെ പുകഴ്ത്തിപ്പരിഹസിക്കാൻ
ഒരു വീൺവാക്കുരച്ചൊട്ടെൻ തലക്കനം കൂട്ടുവാൻ
വരേണ്ടതില്ലാരുമിനിയെന്റെ പാതയിൽ
വിടുക ഇനിയെങ്കിലും ഞാനൽപം ജീവിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2 അഭിപ്രായങ്ങൾ:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...