2014, ജനുവരി 19, ഞായറാഴ്‌ച

പുത്താണ്ടു ചിന്ത


വസന്തങ്ങളും വർണ്ണങ്ങളും വിട്ട്
വെറുംവാക്കു പോലും വറ്റി
ഉദയഗിരിയിൽ നിന്നൂർന്ന്
അസ്തമന ശൃംഗത്തിലെത്താതെ
ഒളികെട്ടു വഴിയടഞ്ഞ് നിൽക്കവേ
മൃതിയടഞ്ഞ വരികളിലൊരു പുനർവായന
കൈവിട്ട അക്ഷരങ്ങളിലൊരു കരസ്പർശം
കരിങ്കൂവളം കറ്റാർവാഴ കൃഷ്ണതുളസി
മകരക്കൊയ്ത്ത് തേക്കുപാട്ട് നാലമ്പലം
ഓർമ്മകളുടെ ഈറനൊടുങ്ങാത്തയേതോ
മറുകോണിലെങ്കിലും കരിഞ്ഞുണങ്ങാതെ
കാവ്യം മുനിഞ്ഞു കത്തുന്നുണ്ടാവണം
മുങ്ങാങ്കൂളിയിട്ട് വെള്ളാരങ്കല്ലു തേടി
കാവുകുളത്തിലൊരു പരൽമീൻ പിടിച്ച്
കേട്ടെഴുത്തും മനക്കണക്കും മലയാളവും നിറഞ്ഞ
ബാല്യത്തിന്റെ ഹരിത താഴ്വരകളിൽ
കവിതയിന്നും പൂത്തു നിൽപ്പുണ്ടാവണം
വാക്കുകൾ മരവിച്ച മൗനവർഷങ്ങളിൽ
ഊർജ്ജം ഉറവക്കണ്ണിയടഞ്ഞ ദുരിത ചക്രങ്ങളിൽ
വിധികൽപിതം വിപത്തെന്നു വെറുതെ
വിറങ്ങലിച്ചൊടുങ്ങയില്ലിനി നാളുകൾ
എഴുത്താണിയിൽ എളിമ നിറച്ച്
മസ്തിഷ്കം മടക്കു നിവർത്തിയുണർന്ന്
വാക്കുകളുടെ കർക്കടകക്കോളുമായ് വീണ്ടും
തിമിർത്തുപെയ്യാനൊരു പുത്താണ്ടു ചിന്ത


ooooooooooooooooooooooooooooooo

 

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...