സദാചാര ഭൂതഗണങ്ങൾ കുറിച്ചിട്ട
എന്റെ മാർഗ്ഗ വ്യതിയാന നാൾ വഴികളിൽ
ഭ്രമണപഥം നഷ്ടമായൊരു കുഞ്ഞുതിരയ്ക്ക്
ഒഴുക്ക് രോധിക്കപ്പെട്ട ചെറു ജലാശയത്തെ
അത്രമേലറിഞ്ഞാശിച്ച് പുൽകിയതേ പാപം
ഉപ്പുരസത്തിന്റെയോരോ കണങ്ങളും
നക്കിത്തുടച്ച് നെറുകയിൽ മുത്തവേ
പ്രണയമന്ത്രം തെല്ലുറക്കെയുരുവിട്ടതോ
തേവിടിശ്ശിയെന്ന മുദ്ര ചാർത്താൻ പ്രേരകം
ശംഖനാദം നടകവിഞ്ഞൊഴുകുന്ന വേളയിൽ
സന്ധ്യാദീപം കൊളുത്തുവാൻ മുതിരാതെ
ഒരു കുമ്പിൾ ജലമായെന്നെയുൾക്കൊണ്ടതേ
ഇരിക്കപ്പിണ്ഡം വെക്കാൻ കാര്യ കാരണം
പടിയടച്ച് പരിഹാസ ഗീതമോതി പുലയാട്ട് ചൊല്ലി
തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തിരുത്തി
തെരുവുകളൊക്കെയും എഴുന്നള്ളിക്കും നേരവും
അണയാതെ കാക്കുന്നു നീ നിന്റെ സ്വപ്നഹാസം
തൊണ്ണൂറു കാലം ഓഛാനിച്ച് കഴിയുന്നതിലും നല്ലതേ
ചെറുതൊരു മാത്രയെങ്കിലും മൂർഛയറിഞ്ഞു വീഴുന്നത്
ഇനിയെൻ ചിത കത്തി ഞാൻ കത്തിയൊടുങ്ങയിൽ
ഒരു തിരയായ് നീ വന്നെന്നെ പുണരുക, പുൽകുക
ഇനിയെന്റെ കവിതയൊരു ആശയമൊടുങ്ങി
ആശകെട്ടു വരണ്ടു വെന്തു വെണ്ണീരായ് പോകവേ
നല്ലീർപ്പമായ് നീയെന്നിൽ പെയ്ത് കനിയുക
00000000000000000000000
തൊണ്ണൂറു കാലം ഓഛാനിച്ച് കഴിയുന്നതിലും നല്ലതേ
മറുപടിഇല്ലാതാക്കൂചെറുതൊരു മാത്രയെങ്കിലും മൂർഛയറിഞ്ഞു വീഴുന്നത്
yes!