2015, മാർച്ച് 14, ശനിയാഴ്‌ച

കാലാന്തരക്കോലങ്ങൾ


ജനന മരണങ്ങളുടെ ആവർത്തന കാണ്ഡങ്ങൾ
എന്നിലൂടനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കിലും
മേൽവിലാസത്തിന്റെ തുരുത്ത് തേടി
അത്ര തത്രപ്പെട്ട് ഞാനോടിക്കൊണ്ടിരിക്കുന്നു
നാമമില്ലാത്ത നാൾവഴിക്കുമപ്പുറം
മൃതദേഹമെന്ന പൊതുനാമമെന്നെ
പെരുവഴിയിലെവിടെയോ കൺപാർത്തിരിക്കുന്നു
നാളിതുവരെയെന്റെയതിർ പങ്കിട്ട നല്ലയല്ക്കാരനെ
കാലഘടനയിലെപ്പഴോ കർക്കടകപ്പെരുമഴയിൽ
വസൂരിനക്കിയെടുത്തൊടുക്കിയതറിയാതെ പോകുന്നു
വ്യഭിചാര വൃത്താന്തമോതി അസ്തമയത്തിനുമപ്പുറം
പീടികക്കോലായകൾ പൊട്ടിച്ചിരിക്കവേ
ഒരുതുണ്ട് കയറിലിറങ്ങിപ്പോയ ശാന്തയെ
ഓർമ്മയിൽ നിന്നുപോലും ചാണകം തെളിച്ചകറ്റുന്നു
തസ്രാക്കിലെയപ്പുക്കിളിയും നൈനിറ്റാളിലെ വിമലയും
എന്റെ ചോരയെന്നൂറ്റം കൊണ്ട നൽ നാളുകൾ വിട്ട്
ഒരേ മാതൃ ഉദരം പകുത്ത് പിറന്നൊരേ വടക്കിനിയിലുണ്ട്
ഒന്നായ് വളർന്ന നേർ പകുതിയെപ്പോലും അറിയാതാകുന്നു
ഇനിയെന്റെ മരണം വന്ന് നവമാധ്യമം വിളംബരം ചെയ്ത്
ഉദകകൃയ ചെയ്യാൻ ശവമഞ്ചമേറ്റാൻ ഒരു കഴഞ്ച് കരയാൻ
അന്യ ദേശത്തു നിന്നൊരു കരാറുകാരൻ എത്തിനോക്കും വരെ
അഹന്തയുടെ പടുതിരി കൊളുത്തി ശ്വാസം മുറുക്കെപ്പിടിച്ച്
നിന്നെയറിയാതെ നേരറിയാതെ ഞാൻ പരികർമ്മിയാകട്ടെ,
ഇറ്റു മന്ത്രമോതട്ടെ, സമത്വ സ്വാതന്ത്ര്യം പാടി നടക്കട്ടെ


00000000000000000000000000000000

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...