2015, ജൂലൈ 30, വ്യാഴാഴ്‌ച

വിയർപ്പിന്റെ അഗ്നിവേഗം




ഓ പ്രിയേ,
നരക ചൂടിനുമപ്പുറം
നെഞ്ചുരുക്കുന്ന തീയിലാണു പ്രവാസമെന്ന്
നിനക്കു ഞാൻ കാവ്യ സന്ദേശമെഴുതുന്ന വേളയും
ഉള്ളിലൊരു കോണിൽ നീ പകർന്ന സ്നേഹവും
അതിനു ഞാൻ തീർത്ത മൂല്യവും ഒന്നു ചേർന്ന്
ഒരു കുളിരാവരണം എനിക്കു നിത്യമേകിയിരുന്നു

ഒറ്റപ്പെടലിന്റെ ബീഭത്സ രാവുകളിൽ
അല്പ മാത്രയെങ്കിലും  നീ നൽകിയ

അത്ര മഹത്തരമാം ചെറു ചൂടിനെ
കെട്ടിപ്പിടിച്ചടുക്കി വെച്ചു ഞാൻ
കാലമെല്ലാം നിനക്കൊത്ത് വാഴുവാൻ
ചെറു മുത്തുകളോരോന്നും പെറുക്കിയെടുത്ത്
മനകോണിനുള്ളിലൊരു മാളിക തീർത്തിരുന്നു

നൊന്ത് പെറ്റ്, ഞാനാകുവോളം
ഒരു പോള മാത്രമടച്ചുറങ്ങി
എനിക്കൊത്ത് പനിച്ച്
എന്നെയോർത്ത് തപിച്ച വയറിനെ
ഒരു കാലംപോലുമോർക്കാതെ
ഇന്നലെയെന്നിലേക്കണഞ്ഞതാണെങ്കിലും
ഒരു നാളുമണഞ്ഞു പോകാതെ നിത്യവും
എന്നിൽ പ്രഭയേകുവാൻ നിന്നെ
നിന്നെ മാത്രം കിനാ കണ്ടിരുന്നു

വെറുമൊരു ഉദ്ധാരണത്തിൽ തുടങ്ങി
വിയർപ്പിന്റെ അഗ്നി വേഗവും കടന്ന്
മടുപ്പിക്കുന്ന സ്ഖലന നോവിലേക്ക്
അലിഞ്ഞിറങ്ങുന്ന അരമാത്ര മാത്രമോർത്ത്
നീയെന്നെയോർക്കാതെ പോയതിലുമില്ല്ല
പരിഭവമെനിക്കു തെല്ലുമേ,യെങ്കിലും
ആർത്തിയുടെ ആവർത്തനപ്പട്ടികയിൽ
ഒരിക്കലെങ്കിലും നിന്റെ വ്യഭിചാര വൃത്താന്തം
നാട്ടുകൂട്ടം വർത്തമാനമാക്കുമെന്നും, അതെന്നും
നിന്നെയെന്നിൽ നിന്നടർത്തുമെന്നും
എനിക്കായെങ്കിലുമോർത്തിരുന്നെങ്കിലോമലേ
ഞാൻ കൊണ്ട വെയിലിനും തീർത്ത കനവിനും     
കണ്ണീരുമാത്രം തുണയാകുമായിരുന്നില്ല നിത്യവും
00000000000000000000000000000

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...