2016, ജൂൺ 9, വ്യാഴാഴ്‌ച

ചുരമിറങ്ങി ചുങ്കപ്പുരയിലേക്ക്. . .


നട്ടുച്ച നേരത്തെന്താണു ചുരം പാതയിൽ
കാഴ്ചയുണ്ടാവുക
ഷാഫാന്റെ മകൻ ഗമാറിയായോടോ
ജോസിയായുടെ പുത്രൻ യഹോയാക്കിമിനോടോ
അരുളപ്പാടിനെക്കുറിച്ച് വാചാലനാവാം
എദോമ്യറോ, മൊവാബ്യറോ, അമോന്യറോ
കടന്നു ചെല്ലാത്ത മലഞ്ചെരിവുകളിൽ
നഷ്ടപ്പെട്ട കുഞ്ഞാടിനെ തിരയുകയുമാവാം
എക്ബത്താനായിലെത്തി സാറായെ പ്രണയിക്കവേ
ആറാം പ്രമാണം ലംഘിച്ചവനെന്ന് നീയെന്നെ
സുക്കോത്തിലേക്ക് നാടുകടത്തരുത്
യവം കൊയ്യുന്ന കടുത്ത ചൂടിലോ
അയായുടെ മകൾ റിസ്പാ, സ്ത്രീയായ നാളിലോ
സാക്ഷ്യം ചൊല്ലാൻ ഞാനിവിടെ ശേഷിക്കരുത്
സെന്നാക്കെരിബിന്റെ അധികാര പരിധിയിൽ നിന്ന്
മത്സ്യത്തിന്റെ ചങ്കും കരളും പുകയ്ക്കുന്ന ധൂമക്കുറ്റി താണ്ടി
കൂരിരുളിൽ വസിക്കാനുള്ള നിത്യ ശാപമകറ്റി
ഒലിവു മലയ്ക്കരികെ,നഗര കവാടങ്ങൾ തുറന്നിരിക്കുന്ന
ജറീക്കോയിലേക്ക് ഞാൻ പറന്നിറങ്ങും
അവിടെ ചുങ്കപ്പുരയുടെ ആധിപത്യമെനിക്കായിരിക്കും
നാർദിൻ തൈലവും നിന്റെ മുടിച്ചുരുളുകളുമായ്
എന്നെ കാലമെല്ലാം പരിചരിക്കേണ്ടവളാകും
എങ്കിലും എന്നിലൂടെയല്ലാതെയാരുമൊരിക്കലും
നിത്യ സ്വർഗ്ഗം അടുക്കയില്ല, കാരണം
വഴിയും സത്യവും ജീവനും ഞാൻ മാത്രമാകുന്നു
000000000000000000000000000
 

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...