2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

കണ്ണനില്ലാത്തിടം



കണ്ണാ. . .
ഇവ്വുലകിലില്ല നിന്റെ പ്രണയം
ഇത്രമേലെന്നെ ഓർമ്മിപ്പിച്ചിടാത്ത
ഒരു ചെറു മുളന്തണ്ടു പോലും
പതിനാറായിരത്തെട്ട് 
പ്രണയപാരവശ്യത്തിനപ്പുറം
നിന്റെ മനോമുകുരമെന്നെ മാത്രം
ഇത്രമേൽ കൊണ്ടാടുവാനെന്ത് സുകൃതം
ഈ പാഴ്ജന്മം ചെയ്തു, നീ സ്വപ്നം
നീ തന്നെ സത്യവും ധർമ്മവും
മയിൽപ്പീലിയൊന്ന് പൊഴിഞ്ഞു കിടപ്പത്
മാലൊകർക്കൊക്കെയും വെറും കാഴ്ചയാവാം
എന്റെ നാഥാ,
കരളുപിടയ്ക്കുന്ന വിരഹനോവത് അറിയുന്നു, നീ
പോയതിൽപ്പിന്നെ, നീ തൊട്ടതൊക്കെയും
പൂജാദ്രവ്യമായ് കാക്കുന്നയെന്നെ കാണുന്നുവോ
അറിയുന്നു ഞാനെന്റെയകതാരിലത്രമേൽ
ആഴത്തിലുണ്ട് നീ, നീറുമൊരു കനവായ്
ഇനിയില്ല കണ്ണാ ജന്മാഷ്ടമിയൊന്നുപോലും
കലങ്ങാതെയെന്റെ കണ്ണും കരളുമൊരിക്കലും
കാത്തിരിപ്പാണേറ്റവും കയ്പേറിയ ജീവിതമെങ്കിലും
നിന്നെക്കാത്തുകാത്തുഴന്നെനുൾക്കണ്ണിലുദിക്കും
മധുരമാം നാളൊന്നിനു മാത്രമായ് കാത്തിരിപ്പൂ
വരിക, വീണ്ടുമെൻ ആടകളൊക്കെയും കവരുന്ന
കള്ളക്കാർവർണ്ണനായ് നീയെന്റെയമ്പാടി
സ്വർഗ്ഗമാക്കീടുക,നിന്നിലൂടെ നേടട്ടെ ഞാൻ നിത്യത
==========================


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...