2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നീവരുമെന്ന് മാത്രം. . .



വരിക,
നീയെന്നിലൊരുന്മാദ രാഗമായ് പടരുക
ഉയിരിന്റെയന്ത്യ തന്ത്രിയുമുടഞ്ഞ്
പെരുമൂച്ചെടുത്ത്, പേക്കിനാ കണ്ടൊടുങ്ങവേ
പഴമ്പാട്ടിലൊന്നെങ്കിലും, അല്ലെങ്കിൽ
പാടാത്ത പ്രണയശീലുകളിലേതെങ്കിലും
ഒരുവേളയെൻ കാതിലോതി നീയെന്നെ
പടികടത്തീടുക,പെരുവഴിയിൽ മറന്നീടുക
ഇല്ല, ഇരുൾ വിഴുങ്ങിയിട്ടില്ല ഒന്നുമേ
ഇന്നലെപ്പെയ്ത രാമഴ, കാത്തിരുന്ന മാമ്പഴം
അത്ര കൗതുകം കൊണ്ട പരൽമീൻ കൂട്ടം
നിന്റെ കൈവെള്ളയിലെഴുതിയ കവിത
ഓർത്തോർത്തിരിക്കാൻ ഉണ്ട് തീത്തഴമ്പുകൾ
ഇനിയുമാരും കട്ടെടുത്തിട്ടില്ലാതെയൊരു നൂറു
വ്യഥകൾ ചാലിച്ച് കൊണ്ടയെൻ തീബാല്യം
നോവുകൾ മാത്രം ഉണ്ടുറങ്ങിയ യൗവ്വനം
പരിഹസിച്ചാട്ടിയ കവിതകളുടെയപരാഹ്നം
ഇനിയുമെന്റെ അഗ്നിക്ക് ഈയല്ച്ചിറകാകുവാൻ
ഒരിക്കലും വറ്റാത്ത വിയർപ്പിനൊരുപ്പു കടലാകുവാൻ
ആരും വാഴ്ത്താതെ കത്തി നിന്ന കവിതയ്ക്ക് ചിരാതാകുവാൻ
നീയണയുന്നതും കാത്തെൻ തീയണയും വരെ
മുനിഞ്ഞു കത്തിയാണെങ്കിലും കാത്തിടാമാത്മാവിനെ
xxxxxxxxxxxxxxxxxxxxxxxxxxxxxxx






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...