2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

സന്ദർഭം കാത്ത് ദീപം കെടുത്തുവോനോട്



ചുവപ്പ് പൂക്കുകയെന്നത്
ചെമ്പരത്തിയുടെ ധർമ്മമാണു
കാർക്കിച്ച് തുപ്പുന്നത്
കളസമില്ലാത്തവന്റെ കർമ്മവും
മുഷ്ടി ചുരുട്ടുന്നതൊക്കെയും
മുതുമുത്തച്ഛനെയടക്കം   അറിയുന്നവനാണു
തച്ചുടയ്ക്കുന്നവനാകട്ടെ
താതനെപ്പോലും നിരാകരിപ്പവനും
അധികാരത്തിന്റെ ആസനമെന്നത്
ആസക്തി മൂത്തവന്റെ ഒളിയിടമല്ല
പ്രജകളെ പ്രേമിച്ച് പൊരുതിയിരിപ്പോൻ
പ്രളയകാലം കഴിഞ്ഞും പകലോനായ് കത്തും
നിന്റെ വാക്കുകളിൽ സോദരാ
നേരൊരു കഴഞ്ചെങ്കിലുമുണ്ടാകിൽ
നെരിപ്പോടായ് നീയെരിഞ്ഞേയിരിക്കും 
നിത്യവു,മല്ലാത്തതൊക്കെയുമൊടുങ്ങും
ഇനി നിന്റെ കൗപീനമീ കോട്ടയിൽ
ഇരുട്ടിലൊരു മാത്രയെങ്കിലുമുയരുമെന്നായ്
ഇക്കിളിപൂണ്ട് കനവു കണ്ടിരിക്കായ്ക; സഹിഷ്ണുത
ഇത്ര  കാട്ടുവോരില്ല ഉലകിലൊരു കോണിലും
 xxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...