2018, നവംബർ 6, ചൊവ്വാഴ്ച

പരസ്പരപൂരകമല്ലാത്തതൊക്കെയും. . .




മൂന്നുനേരം കണ്ണീരുമോന്തി
മൂവന്തിയിലുപ്പു ചേർക്കാതെയൊരു തുടം
കഞ്ഞിത്തെളികുടിച്ചത് കക്കവേ
കേൾക്കാതിരിക്കണമൊച്ചയൊട്ടുമയല്ക്കാർ
അറിഞ്ഞെങ്കിലോ കോപ്പ നിറച്ച് കൊണ്ടത്
കോടിയിൽ മുക്കാനെന്നത് പെരുങ്കള്ളമെന്ന്

ഉച്ചവെയിൽ കൊണ്ട് വരി നിന്ന് കിട്ടിയ
ഉപ്പുമാ പാത്രം തട്ടിത്തെറിപ്പിച്ച സതീർത്ഥ്യനെ
ഉള്ളിലാളുന്ന കോപമുണ്ടെങ്കിലും ഭത്സിക്കായ്ക
ഊരുജനമൊരുകാലവും ഉള്ളിലെപ്പശിത്തീ
അറിയായ്ക, ഉയർന്നിരിക്കട്ടെ തറവാട്ടു മഹിമ

സർക്കാരാതുരാലയപ്പടിയിൽ തൊണ്ണൂറുകാലം
ഓഛാനിച്ച് നിന്നു, ഗുമസ്തപ്പുണ്യാളനെ വണങ്ങി
കുപ്പായമിട്ടോനൊക്കെയും വഴിപാട് നല്കി
ചോന്ത നിറത്തിലൊരു കുപ്പിവെള്ളം കിട്ടിയത്
ചോര കക്കുവോളം കുടിച്ചും ഭേദമൊട്ടുമാവാതെ
വെട്ടുകത്തിക്കുന്നിനപ്പുറം വീരകഥകൊണ്ട ശൈഖിനെ
വീരാളിപ്പട്ടും നാട്ടു പൂവൻകോഴിയും നേദിച്ച്
നാല്പത്തിയൊന്നു ദിനം നല്ലിരവിലൊക്കെയും
നീട്ടി വാഴ്ത്തിയ മൗഢ്യ ജാതിസങ്കല്പം
നശിച്ചുപോവട്ടെ എനിക്കൊപ്പം തീപ്പെട്ട്

ഇനിയെന്റെയൊടുക്കത്തെ ശ്വാസവുമെടുത്തെന്ന്
ഇത്രകണ്ട് നീയുറപ്പിച്ച്, നിന്റെ യാഗം തുടരുക
ഒന്നിനൊന്ന് പൂരകമില്ലാത്ത, പൂർവ്വകഥ
ഒന്നിനുമല്ലാതിവനോർത്തേയിരിക്കുമത്
ഒരിക്കലെവിടെയെങ്കിലും കൊണ്ട്, നിശ്ചയം
ഒരു പെരുങ്കവിതയായൊടുക്കും കാത്തിരുന്നീടുക

00000000000000000000000000000000000000


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...