2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

പ്രളയ സൗഭകം



എന്റെ ഗണപതിയെ
പ്രളയമെടുത്തിട്ടത്
നിന്റെ കുബ്ബയ്ക്ക് മേലാകയാൽ
മേലിലെങ്ങനെ പരസ്പരം
വാൾചുഴറ്റുമെന്റെ സോദരാ


എന്റെ കാവിൽ പുലരുവോളം
കലിമ ചൊല്ലിയിരുന്നത്
പെരുവെള്ളപ്പാച്ചിലിൻ പേടിയിൽ
നിന്റെ പൊന്നു പെങ്ങളാകയാൽ
കത്തിയാഴ്ത്തുവതെങ്ങനെയിനി
പിടിയൂർന്നു പോകില്ലെയോ സോദരാ


പിഴുതെറിയാൻ പാതിരാവൊക്കെയും
പതുങ്ങിയിരുന്ന കുരിശടി, പ്രളയ രാവിൽ
പൊട്ടിക്കരഞ്ഞു ഞാൻ കെട്ടിപ്പിടിച്ച്
പേപ്പാച്ചിലിൽ നിന്നുയിർ കാക്കയാൽ
ആവതെങ്ങനെയിനി ആക്രമിക്കാൻ സോദരാ 


മഴയൊന്ന് മാറിയിട്ടേയുള്ളൂ
മലയവിടെത്തന്നെയുണ്ട്
വെയിലാവും കാലമൊക്കെയുമെന്ന്
വെറുതെ നിനച്ചിടായ്ക, ഉരുൾ പൊട്ടും നാളെയും
ഇനിയും കൈകോർക്കാനാവും വിധം മാത്രം
അകലുക,പകയൊതുക്കുക, പുഞ്ചിരിച്ചീടുക

0000000000000000000000000000000000000000



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...