2023, ജൂലൈ 19, ബുധനാഴ്‌ച

പെയ്തുതീരാതെ മിഥുനം



ഇനിയുമാർദ്രമായണയൂ സഖേ ചാരെ

മിഥുനമതിമൃദുലമായ് പെയ്തീടവേ

ഒരു കവിതയീണമായ് മൂളുകെൻ ജീവനേ

പ്രണയ സാരംഗി സിരകളിൽ മീട്ടവേ


ഹാ, പ്രണയമേ, പൂക്കുകെൻ പുലരിയിൽ

തേൻ തുള്ളിയായ് മധുരിക്കയെൻ രസനയിൽ

ചെമ്പകച്ചേലിലെൻ അംബരം ചോക്കവേ

ഒരു കുങ്കുമസന്ധ്യയായ് നീയുണ്ടാവുകയെന്നിലേ


വാർത്തിങ്കളിൽ പുതുവസന്തം ചേർത്തിടാം

നീർച്ചോലയിൽ നാളൊക്കെയും നീന്തിടാം

ഹൃദയ താളങ്ങളിൽ ഇന്ദ്രനീലിമ ചാലിച്ചിടാം

കടക്കണ്ണിൽ കവിതയൊന്നൊളിപ്പിച്ച് വച്ചിടാം


ഇനിയീ കനവിലെൻ കാലമാകെയും കലരട്ടെ

വിഷാദ ഗ്രന്ഥികൾ ഉടൽ വേർപ്പെട്ട് പോകട്ടെ

ധമനികളിൽ പ്രേമരസം പുണ്യനദിയായൊഴുകട്ടെ

പൂത്തുലയട്ടെ കായ്ക്കട്ടെ പിന്നെയും തളിർക്കട്ടെ













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...