2011, ജൂൺ 14, ചൊവ്വാഴ്ച

ക്ഷരങ്ങൾ കോറിയിടുകയാണു. ലുബ്ധന്റെ പണക്കിഴിയിൽ നിന്നും അത്യപൂർവ്വമായി മാത്രം പുറത്തിറങ്ങുന്ന നാണയ ത്തുട്ടുകൾ പോലെ, സംഘർഷ മനസ്സിൽനിന്നു അപ്പപ്പോൾ           തെന്നിവീണ ഒരുകൂട്ടം അക്ഷരങ്ങൾ. ചിരിക്കാനും ചിന്തിക്കാനും മറക്കുന്ന നിമിഷങ്ങളിൽ കൊറി-   ക്കാൻ വേണ്ടി മാത്രം കുറിച്ചിട്ട, അതിർവരമ്പുകളില്ലാത്ത ഒരുപാട്‌ അക്ഷരങ്ങൾ.                                                                                                         
     കലുഷിത മനസ്സിൽ നിന്നു കിനിയുന്ന അക്ഷരക്കൂട്ടങ്ങളെ കവിതയെന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മർദ്ദിത മർത്യന്റെ  ആർത്തനാദങ്ങളിലും അസ്വാതന്ത്ര്യ ബാല്യത്തിന്റെ രോദന-       ങ്ങളിലും മാതൃ രാജ്യത്തിനു വേണ്ടിയുള്ളവിലാപങ്ങളിലും  കുറ്റം തിരിച്ചറിഞ്ഞവന്റെ കുമ്പസാരത്തിലും അധിനിവേശത്തിനു നേരെയുള്ള പ്രതിഷേധങ്ങളിൽ പോലും ഞാൻ കവിത                 ദർശിക്കുന്നു.കവിതയല്ലാത്തതെന്തും ശുദ്ധ ഭോഷ്ക്കാവുന്നുമില്ല.
     കുറിച്ചിട്ട അക്ഷരങ്ങളിൽ ഒരു കൂട്ടമെങ്കിലും കവിതയെന്നറിയപ്പെട്ടാൽ ഞാൻ കൃതാർത്തനായി. മ
റിച്ചുള്ളവയെല്ലാം അക്ഷരങ്ങളായ്ത്തന്നെ തുടരട്ടെ.
                                                 -മമ്പാടൻ മുജീബ്‌  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...