2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

സുനാ­മിക്കു ശേഷം

നാടോടി­യുടെ വിശ­പ്പിനെക്കുറിച്ച്‌
നടു­ക്ക­ത്തോ­ടെ­യൊർക്കാൻ ഞാനാളല്ല
എന്റെ ചില്ലു മേശ­യിലെ വിഭ­വ­ങ്ങ­ളിൽ
നാടോ­ടി­ക്ക­ണ്ണു­ട­ക്കു­മ്പോൾ
കൊതിതട്ടാ­തി­രി­ക്കാൻ ഞാൻ
വറുത്ത ചെമ്മീൻ കഷ്ണ­ങ്ങളെ
എച്ചിൽകൂന­യി­ലേക്കെറി­യുന്നു
പിന്നെ,
നിറഞ്ഞ വയ­റിന്റെ അസ്വാസ്ഥ്യം
ഏമ്പ­ക്ക­മാ­യ­റി­യു­മ്പോൾ
എന്റെ മഞ്ഞച്ച കണ്ണു­ക­ളിൽ
കാമ­മൊരു നെരി­പ്പോ­ടാ­യെ­രി­യുന്നു
(നാ­ടോ­ടി­യുടെ സൗന്ദ­ര്യവും
ഡെറ്റോ­ൾ സോപ്പും തമ്മി­ലുള്ള ബന്ധം
പഠി­പ്പിച്ച സുഹൃ­ത്തിനു സസ്നേഹം)
നിന്റെ ഭാണ്ഡ­ത്തിലെ കുഞ്ഞി­നേയും
ചുര­ത്താ­ത്ത­മാ­റിലെ ക്ഷത­ത്തെയും വിട്ടു
പട്ടി­ണി­ക്കു­പ­കരം പച്ച­നോ­ട്ടി­ലേ­ക്കി­റ­ങ്ങാൻ
ഞാനൊരു തുരു­പ്പു­ചീ­ട്ടെ­റിയുന്നു
സുനാമി തുടച്ച നിൻ കന­വ­നേയും
സ്വപ്നം പകുത്ത പൊൻദി­ന­ങ്ങ­ളേയും മറന്നു
സ്വാർത്ഥ­നെൻ കാമ­ക്രീ­ഡ­കൾക്കു
കോപ്പൊ­രുക്കി കാത്തു കിടക്കു­മ്പോഴും
നീ വാഴ്ത്ത­പ്പെ­ട്ട­വ­ളാ­കുന്നു
രതി­യുടെ ഏഴു വാട­ങ്ങ­ളും തുറന്നു
നര­­കസാ­ഗ­ര­ത്തിൽ ഞാനു­യ­രു­മ്പോൾ
മുട്ടി­ലി­ഴ­യുന്ന നിൻ പൈതൽ
തെരു­വി­ലേ­ക്കി­റ­ങ്ങു­ന്നതു നീയ­റി­യു­ന്നില്ല
രതി­മൂർഛയുടെ ഒടു­ക്കത്തെ മാത്ര­യിൽ
ചത­ഞ്ഞ­ര­ഞ്ഞൊ­രു­ നേർത്ത സ്വരം
നടു­വീ­ഥി­യിൽ അലി­ഞ്ഞൊ­ഴി­യുന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvv

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...