2013, ഫെബ്രുവരി 10, ഞായറാഴ്‌ച

വ്യഭിചാരിയുടെ സങ്കീർത്തനം


ഇത് വ്യഭിചാരിയുടെ സങ്കീർത്തനം
വിഭവങ്ങൾ നിഷേധിക്കപ്പെട്ടവന്റെ വേദ പുസ്തകം
യാക്കോബും ഔസേപ്പും നോഹയും കടന്ന്
ക്രൂശിക്കപ്പെട്ടവന്റെ പതിനൊന്നാം വചനം
മുന്തിരിച്ചാറുമുഗ്രൻ വീഞ്ഞും മൂറിൻ തൈലവും
അരുവിയായ് ചുറ്റുമൊഴുകുന്ന കാലമൊക്കെയും
ഇറ്റു ദാഹജലം പോലുമേകാതെ നിർദ്ദയം
കെട്ടിയിട്ടു ചാട്ടവാറുകൊണ്ടുഗ്ര താഢനം കൊണ്ട
അഭിനവ യൂദാസിന്റെ അന്ത്യ രോദനം


ഇന്നെന്റെ ജീവിതം പുതിയ താഴ്വരയിലാണു
ഇരട്ടക്കപ്പികൾക്കിടയിൽ ഞാണു കിടക്കുന്ന കയർത്തുമ്പിൽ
അപ്പവും വീഞ്ഞുമിറങ്ങി വരുമെന്ന മൂഢ സ്വപ്നത്തിൽ
കാലമെല്ലാം ആകാശ കോണിലേക്കു കണ്ണുനട്ടിരിക്കേണ്ട
ഗതികെട്ട വേഷം ആടിത്തീർക്കുന്ന നരക താഴ്വരയിൽ
ഗോലാൻ കുന്നുകൾ കുപ്പിയിലൊതുക്കാമെന്ന ആവേശത്തിലൊരു
ഗോലിപോലും നേടാതെ കുപ്പയിലെറിയപ്പെട്ട ജീവിതം


നിങ്ങൾ നിങ്ങളായ്ത്തന്നെയിരിക്കട്ടെ- പാപം ചെയ്യാത്തവർ
നാലു ദിക്കിലും നിന്നെന്നെ അതിക്രൂരം കല്ലെറിയുക, വീഴ്ത്തുക
പൊട്ടിയൊഴുകട്ടെയെന്റെയഹന്തയും കെടുകെട്ട വാഴ്വൊക്കെയും
എങ്കിലുമുറക്കെ വിളിച്ചു കൂവട്ടെ ഞാൻ സധൈര്യം പിന്നെയും
മൂന്നാം പക്കം കഴിഞ്ഞുപോകിലുമൊരിക്കലുയിർക്കും ഞാൻ
തെറ്റായൊന്നും ചെയ്തിട്ടില്ലെന്നെന്റെ സത്യം തകർത്തെറിയും
നിങ്ങൾ കുടികൊണ്ട് കയ്യാണ്ടുവരുന്നവെറുപ്പിൻന്യായാസനങ്ങളെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...