വിദൂരങ്ങളിൽ വിരിയുന്ന അന്യപുഷ്പങ്ങളിൽ
വെറുതെയെങ്കിലും ഞാൻ വിറകൊള്ളുന്നില്ല
കൊഴിഞ്ഞ ഗ്രീഷ്മമോ വരാനിരിക്കുന്ന വസന്തമോ
അകംപുറമെന്നിലൊന്നും ചെറു മാറ്റം വരുത്തുന്നില്ല
അങ്ങ് അനന്തകോടിയിലൊരു വിളക്കുമാടത്തിൽ
രാജൻ പ്രജയുമൊത്ത് ഊർജ്ജം പകുത്തെടുത്തതോ
തെറ്റുചെയ്യാത്തവനു മുൾക്കിരീടം നൽകി വെറുതെ
കൊള്ളരുതാത്തവനെന്നു മുദ്രചാർത്തപ്പെട്ടതോ ഒന്നും
ഒന്നുമെന്നിലൊരു ഓളം ഉയർത്തപ്പെടുന്നില്ല
നിങ്ങൾ വെറുക്കപ്പെട്ടവനാക്കി സദ്യ നിരസിക്കുമ്പോഴും
ചാവടിയന്തിരത്തിനും തിരണ്ടുകുളിക്കും കാതുകുത്തിനും
പടിയടച്ചെന്നെ നായപോൽ ആട്ടിയോടിക്കുമ്പൊഴും
ഞാൻ ഒരു വരയിൽ ഒരു വിധിയിലൊരു ന്യായാസനത്തിൽ
എന്റെ നാളുകൾ കുറിച്ചിടപ്പെട്ടതിൽ കൺപാർത്തിരിക്കുന്നു
എന്റെ രക്തവും നീരും ചിന്തകളൊക്കെയും വെറുത്തൊടുവിൽ
നികൃഷ്ടനെന്നെന്നെ നിങ്ങൾ തെരുവിൽ നിന്നകറ്റുന്ന നേരവും
ഞാനെന്റെ എഴുത്തുകോലിന്റെ ചലനം മാത്രം കിനാകാണുന്നു
അതിലെന്റെ കരുത്തും പ്രതികരണവും പ്രതിഷേധവുമെല്ലാം
ആർക്കും തീറെഴുതാതെ ഞാനെന്റെ സത്വമായ് മാർഗ്ഗമായ്
വരും ജനതയ്ക്കൊരു നിദർശകമായ് ബാക്കിവെയ്ക്കുന്നു
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ആർക്കും തീറെഴുതാതെ ഞാനെന്റെ സത്വമായ് മാർഗ്ഗമായ്
മറുപടിഇല്ലാതാക്കൂവരും ജനതയ്ക്കൊരു നിദർശകമായ് ബാക്കിവെയ്ക്കുന്നു....
,,,,,,
good
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ