2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

സമർപ്പണം


എനിക്കായ് സമർപ്പിച്ചവൾക്ക്,
ഞാൻ നിന്റെ വാഗ്ദത്ത ഭൂമിയായിരുന്നില്ല
സ്വപ്നമായ് നിന്നിലേക്ക് പെയ്തിറങ്ങിയിട്ടുമില്ല
വാക്കുകളുടെ മലരുകൾ വിരിയിച്ച്
പ്രലോഭിപ്പിച്ച് വശംവദയാക്കിയിട്ടില്ല
ഞെരുങ്ങിയ പൗരോഹിത്യ ചിന്തകളിൽ
നിന്റെ നാളുകൾ വെയിലേറ്റു വിളറുമ്പോൾ
ഒരു സഹതാപക്കണ്ണെറിഞ്ഞിരിക്കണം
ഒരായുസ്സിനൊരു പുരുഷനാവാത്തത്
ഒരു വാക്കിലൊരു കവിക്കാവുമെന്ന്
നീ ആലങ്കാരികമായ് പറഞ്ഞതാവില്ല
ഒറ്റുകാരന്റെ കടുംപ്രയോഗത്തിലും
ഉടയവന്റെ കൊടും താഢനത്തിലും
നീ കാത്തതെന്റെ നാളുകളെയായിരുന്നു
നിന്റെ മുറിവുകളേക്കാളൊരിക്കലും
സത്യമായതല്ല എന്റെ കണ്ണീർ
ഇനിയൊരുനാൾ,
നിന്റെ സ്വപ്നങ്ങൾക്ക് ബലിയിടാൻ
എന്റെ കവിതകളെ ഞാൻ തുറന്നു വിടും
അതിലൊഴുകിയൊടുങ്ങണം
നിർബന്ധിത വേഴ്ചകൾ
പരുഷ മേധാവിത്വ തീർപ്പുകൾ
ന്യായമറ്റ കൂട്ടുജീവിത വ്യവസ്ഥകൾ,
വീണ്ടുമൊരു മാർജ്ജാര വേഷപ്പകർച്ചകൾ
എന്നിൽച്ചേർന്നൊഴുകുകില്ലെങ്കിലും
തണലായിരിക്കുമെന്റെയെഴുത്തും കാലവും
ഒടുക്കം വരേക്കും നിന്റെയടങ്ങാത്ത ഭ്രമങ്ങൾക്ക്


00000000000000000000000000000

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...