2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു നാടൻ പാട്ട്


ഏനുമെന്റെ കെട്ട്യോളും
ഈ അഞ്ചാറു കുട്ട്യോളും
ഏഴര വെളുക്കും മുന്നേ
പാടത്തിറങ്ങുന്നു തമ്പ്രാ



ഏനിങ്ങനെ കന്നിനെ പൂട്ടുമ്പം
എന്റോളു നിന്നു ഞാറു പറിക്കുമ്പം
ചേറിലു പായുണ മീനിനു പിന്നേ
പിള്ളേരങ്ങനെ പാഞ്ഞു നടക്കുമ്പം
ഊറിവരുമെൻ അന്നമതങ്ങനെ
ഈ പാടവരമ്പിൽ തമ്പ്രാ



വിദ്യയൊട്ടുമറിയില്ല തമ്പ്രാ
വേദമോതി ചീലല്ല തമ്പ്രാ
വെളുക്കനെ ചിരിച്ചു
വിലങ്ങനെ ചെയ്യുന്ന
വേദാന്തമേനു തെരിയില്ല തമ്പ്രാ



വിതയ്ക്കാതെ കൊയ്യാതെ
വേലയൊന്നും ചെയ്യാതെ
കളപ്പുര നിറയ്ക്കും നിങ്ങടെ
വേദപാഠമേനു വേണ്ട



കൂടെക്കിടക്കാൻ കൂലി കൊട്ക്കണ
കൂടെപ്പിറപ്പിനെയാട്ടിയിറക്ക്ണ
കാശുള്ളോൻ കാര്യക്കാരനാവുന്ന
കെടുകെട്ട നീതിയേനു വേണ്ട വേണ്ട



വിയർക്കാതെ കിതയ്ക്കാതെ
വെള്ളയെടുത്തണിഞ്ഞ് നിത്യം
പള്ളിമേട മേലെയേറി
ഞായം വിളമ്പ്ണ തമ്പ്രാ
സ്വർലോകമിന്നാരോടു കൂടെ
ഇനിയാരോട് കൂടെ തമ്പ്രാ
ആരോട് കൂടെ

0000000000

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...