സ്വാസ്ഥ്യത്തിന്റെ കവിത
തിമിർത്ത് പെയ്യുന്നതും കാത്ത്
ജീവിതപ്പെരുവഴി നോക്കവേ
കലുഷിത ബന്ധങ്ങൾ
കൊഞ്ഞനം കുത്തുന്നു
താരാട്ടു പാട്ടിന്റെ ഈരടികൾ
തിരിച്ച് വായിക്കുമ്പോൾ
കാമക്കറ കിനിയുന്ന നാവ്
വെളിച്ചം കെടുത്തുന്നു
മുദ്രകളെല്ലാം മൂന്നാം കണ്ണിൽ കണ്ട്
എന്റ ഗ്രാമമെന്നെടുത്ത് ചൊല്ലവേ
ഓതിക്കനുമെഴുത്താശാനും
മുലക്കച്ചയഴിക്കുന്നു
പീഢനം തിളച്ചൊഴുകാത്തൊരു ഒറ്റമുറി
മറുവാക്ക് ചവയ്ക്കാത്ത മേൽശാന്തി
വിഭാഗീയത പൂക്കാത്ത പള്ളിമേട
വരിയുടയ്ക്കാത്ത നാലുവരി കവിത
കരുണയ്ക്കു സ്നേഹത്തിനു വരിയീടാക്കുന്ന
സ്വതന്ത്ര ചിന്തകളിൽ മതം വാരി തേക്കുന്ന
ജാതി നോക്കി അന്നവുമർത്ഥവും നൽകുന്ന
പുതുയുഗ സംസ്കാരത്തിൽ നിന്നൊട്ട്
ഇറങ്ങിപ്പിന്തിരിഞ്ഞു നടക്കയിൽ
പേരു ചാർത്തിയതറിയുന്നു ഞാൻ മൂരാച്ചി
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ