2014, നവംബർ 4, ചൊവ്വാഴ്ച

മരണം



ഇതെന്റെ മരണമാണു
നാൽപതാണ്ടുകൾ
നായായലഞ്ഞ്
നഗര ഹൃദയങ്ങളിലൊക്കെയും
നരക രസം മോന്തിയൊടുക്കം
കിതച്ചുവീണിവിടെ കിടക്കയിൽ


സ്വന്ത ബന്ധങ്ങളുടെ
ഞരമ്പുകളൊക്കെയും
വെട്ടിയറുത്ത് തീയിട്ട്
വേപഥു തെല്ലും തീണ്ടാതെ
പരിഭവം പകുക്കാതെ
തെല്ലൊന്നുപോലും
കൺ കലങ്ങാതെ, നിറയാതെ
നിഴൽ രൂപമൊത്ത് ശയിക്കയിൽ


വിപ്ലവം പകരാത്ത പാലും
ആദർശം നൽകാത്ത പഴവും
ലഹരി തീണ്ടാത്ത വീഞ്ഞും കൊണ്ട്
വീറുമൂത്ത് തെരുവെല്ലാം അലഞ്ഞ്
ജാതികോമരങ്ങളെ ഭത്സിച്ച്
പുരോഹിത വേഷങ്ങളെ വെറുത്ത്
മതം കെട്ട് മതി കെട്ട് സ്മൃതിയറ്റ്
സ്വന്തം പുണ്ണുനോക്കി ചിരിക്കയിൽ


ഓർത്തു കഴിയുവാൻ കൂട്ടിനുണ്ട്
പഴയ ആർത്ത നാദങ്ങൾ
കവിതാ ശകലങ്ങൾ
പീഢാനുഭവങ്ങൾ
പരിഹാസങ്ങൾ


ഇനി മരണമെന്നിലെത്തിയാൽ
കാരുണ്യ കരം ഗ്രഹിച്ചു നടത്തം
നൽസമ്മതമെന്നിരിക്കയിൽ
നിന്റെ നിർബന്ധ ബുദ്ധിയിൽ
ചോരാ കണ്ണീർപ്പെരുമഴയിൽ
പരിഭവ വാഴ്ത്താരിയിൽ
ആൾദൈവമൊന്നിന്റെ
കാൽ തൊട്ട് വന്ദിച്ചു വണങ്ങി
ശോഭന ഭാവിയൊന്നും
സ്വസ്ഥ ജീവിത മാർഗ്ഗവും
കേണു കെഞ്ചി കൈകൂപ്പവേ
അറിയുന്നു ഞാൻ മരണമെന്നത്
ചലനമൊന്ന് നിലയ്ക്കലല്ല
മറിച്ച്,ആദർശം താത്പര്യം
ചിന്താ ധാരയെല്ലാം അന്യന്റെ
ചൊൽപ്പടിക്കീഴിലർപ്പിച്ച്
സ്വയമുരുകി കൃമിയായ് കീടമായ്
മണ്ണിലലിഞ്ഞൊടുങ്ങലാണു

0000000000000000000000

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...