2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

നിന്റെ മരണം, എന്റെ കവിത



ഒരു പുരുഷായുസ്സൊക്കെയും
എന്നിൽ നീ പുലയാട്ട് പാടി
വെറുപ്പിന്റെ വിഷൂചിക കൊണ്ടെന്നിൽ
കറയായൊഴുകിയന്ത്യം വീണൊടുങ്ങവേ
ശാന്തമായിരിക്ക നിൻ ആത്മ ചൈതന്യം

എന്റെ സായന്തനങ്ങളും കവിതയും
പുണരാതെ പോയ വസന്തവും
ചുരത്താത്ത മുലഞ്ഞെട്ടിലെ ചുണ്ടും
പാർത്തു നീ പൊട്ടിച്ചിരിച്ചൊടുക്കം
ഹൃദയം മീട്ടാൻ മറക്കവേ, നേരുന്നു
ആർദ്ര സ്വപ്നമായൊരു ശാന്ത നിദ്ര

പകയുടെ മൺപുറ്റിലെന്നെപ്പൊതിഞ്ഞ്
കുന്തിരിക്കം പുകയുന്ന ഉമ്മരപ്പടിയിലും
സ്വർണ്ണം വിളയുന്ന നിൻ തോട്ടംതൊടിയിലും
തോറ്റമ്പാട്ട് പാടുന്ന അമ്പല നടയിലും
എന്നെപ്പഴിച്ചെന്നെയപഹസിച്ചൊടുവിൽ
വെള്ളപുതച്ച് മൂച്ചൊടുങ്ങിക്കിടക്കവേ
വായ്ക്കരിയിട്ടപദാനം പാടി പൂ മൂടി
സ്വസ്തിയോതി യാത്രയാക്കുന്നു ഞാൻ

ഇനിയെന്റെ കവിതയ്ക്ക് വാക്കിനു
വീറാവാൻ വളമേകാൻ വീണ്ടും
നിന്നിളമുറ വളർന്നുയർന്ന് വരും വരെ
മൗനമായിരിക്കട്ടെ ഞാനല്പമാത്ര
000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...