എന്റെ ചിന്തകൾക്കുമേൽ
നിന്റെ നോവടയിരിക്കവേ
ഞാനൊട്ടും സ്വതന്ത്രനല്ല
എഴുത്താണിയിൽ നിന്ന്
ചുവപ്പൊഴുക്കാൻ ശൂലമെടുക്കയിൽ
സ്വാതന്ത്ര്യം ചിതലരിക്കുന്നു
ഭരണപക്ഷത്ത് നിന്നൊതുങ്ങി
പ്രതിപക്ഷത്തേക്കെത്താതെ
സ്വയം പക്ഷമെന്നൊടുങ്ങവേ
ജാതിമേലാളർ ശീട്ട് കീറുന്നു
ഉണക്കമീനിനു കാവലിരിപ്പവനു
സ്വാതന്ത്ര്യമെന്തവധിയെന്ത്
ഇനിയെന്റെ വിത്തുതോട്ടവും
വിതയും വിഷുപ്പുലരിയൊക്കെയും
നിന്റെ വിഷം തിന്ന് മുരടിക്കയിൽ
പാരതന്ത്ര്യത്തിന്റെ പതാകയുയരുന്നു
മുറ്റത്തിറങ്ങി ജയം വിളിക്കാനാവാതെ
മൂന്നാളു കൂടുന്നിടത്ത് മുഖം കാട്ടാനരുതാതെ
മുറിയടച്ചിരുന്ന് ഞാൻ സ്വതന്ത്രനാവുന്നു
000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ