2016, നവംബർ 4, വെള്ളിയാഴ്‌ച

എന്റെ നാടിന്റെ ജാതി




വരിയുടയ്ക്കപ്പെട്ട
ആദർശങ്ങളിൽ നിന്ന്
വറുതിയിലാക്കപ്പെട്ട
വേദാന്തത്തിലേക്ക് കുടിയിറക്കവേ
അസ്തിത്വമറിയിക്കാൻ
ശൂലമേന്തേണ്ടി വരുന്നു
നെറ്റിത്തടത്തിലെ വടുക്കളിൽ
കണങ്കാൽത്തഴമ്പുകളിൽ
വിശ്വാസമെഴുതി വെയ്ക്കേണ്ട
ഗതികെട്ട കാലം ആടിയൊഴിയുന്നു
ഒച്ചപെരുപ്പിച്ചാളുകൂട്ടിയുച്ചത്തിൽ
വിളിച്ചുകൂവിയാൽ മാത്രമുണരുന്ന ദൈവം
കൊച്ചു കുഞ്ഞിനമ്മിഞ്ഞ നൽകാൻ                  
കാണിക്കയിട്ടഞ്ചു കാലം കാക്കുന്ന ജന്മം
ഉച്ചിമുതലുള്ളം കാലുവരെയംഗങ്ങളൊക്കെയും
പാപപങ്കിലം മുക്തിക്ക് യാഗം, യോഗിപാദം
വിദ്യയെന്റേത് വിളഞ്ഞിരിക്കിലും, വളഞ്ഞ
യുക്തിക്കുപിന്നിൽ കാവിയും കളഭവും  തേടുന്നു
ഇനിയെന്റെ ഭക്തി വളർന്ന് ജാതികൊത്തളത്തിൽ
പടർന്ന് കേറിയതിലൊരു മൗഢ്യം കുലച്ച് നിൽക്കും
അതിലെന്റെ നാടിന്റെ കരൾ പകുക്കും, ഇരുൾ പരക്കും
അതിനുമുമ്പെഴുതിയടങ്ങാത്ത കവിത വിട്ട് ഞാനൊടുങ്ങും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...