2017, മാർച്ച് 19, ഞായറാഴ്‌ച

ജനാധിപത്യത്തിന്റെ പുതുനിറം


ഞാനായുസ്സൊട്ടുക്ക് നരകമുണ്ട ഭൂമി
നീയൊരുമാത്ര മാത്രം കണ്ട്
സത്യാസത്യമെന്നോട് വാദിക്കായ്ക
ഒരിറ്റ് ദാഹനീർ തേടി തൊണ്ട പഴുത്ത്
മരുഭൂമിയൊക്കെയും കുടിച്ച് വറ്റിച്ചവനെ
പെയ്യാത്ത മഴകാട്ടി പേടിപ്പെടുത്തായ്ക
പൊരിവെയിലിൽ ജീവിത ദുരിതമൊക്കെയും
പുണ്ണിലെപ്പുഴുക്കളെ പാർക്കാതെ നോറ്റവനെ
പൂത്തിരികത്തിച്ച് പുകയ്ക്കാൻ ശ്രമിക്കായ്ക
ഇന്നലെപ്പെയ്ത മഴയിലെത്തകര നീ
എണ്ണമറ്റയുഗം പടർന്നയെന്നെയൊടുക്കായ്ക
ദുരന്തം കിനാ കാണാതുറങ്ങാനൊരു രാത്രി
അസ്തമയത്തിന്റെയൊടുക്കം വരെ മഴ
നീരു തുപ്പി മടുത്തൊടുങ്ങാത്താഴക്കിണർ
ഇത്ര ഇത്രമാത്രമായിരുന്നൊടുക്കത്തെ മോഹം
വിധിയെന്നത് ദൈവഹിതമല്ല, മറിച്ച്
അടിച്ചേൽപ്പിക്കപ്പെടുന്നതാണു
ചിലപ്പോഴൊക്കെ പിടിച്ച് വാങ്ങുന്നതും
ആകയാൽ നിന്റെ കാവിപ്പുതപ്പിനുള്ളിൽ
കൂരിരുൾ ശ്വസിച്ച് ഞാൻ മരിക്കട്ടെ
00000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...