2017, ജൂലൈ 28, വെള്ളിയാഴ്‌ച

കവികുലം വാഴ്ത്തപ്പെട്ടവരാകുന്നു



സ്വച്ഛന്ദ ഗതിയിൽ നിന്ന് വാഴ്വൊരു 
പുതു നദിയിലേക്കൊഴുകവേ
അസ്വസ്ഥ ചിത്തം കവിത പടരുന്നു
നിന്നെ അടക്കിയ ശ്മശാനത്തിൽ
പെരുമഴയിൽ ഞാൻ കേറി നിൽക്കവേ
കാഞ്ഞിരക്കയ്പ് ചങ്ങലയിൽ കുരുങ്ങുന്നു
ഞാനും നീയും ഒരേ കവിതയുടെ
വായിക്കാതെ പോയ രണ്ട് വരികളാണെന്ന്
പൊതുജനം പഠനക്കുറിപ്പെഴുതുന്നു
ഒരേ പന്തിയിൽ രണ്ട് ന്യായം പകരുന്ന
കുടുസ്സുമുറിയിലെ ഇരുട്ടിലാണാദ്യം നാം 
ഇരുവഴി പിരിഞ്ഞ് തെരുവിലിറങ്ങിയത്
എന്റെ പ്രണയം ജാതിപ്പെരുമ കൂട്ടലും
നിന്റെ സ്നേഹം കാമപ്പേക്കൂത്തുമായ്
ശൂലം നാട്ടി പെരുമ്പറ മുഴക്കി വിധി പറയവേ
നാട്ടുകൂട്ടവും നോട്ടുകെട്ടും ഭരണ കേന്ദ്രമാവുന്നു
മതം വിളയുന്ന വെറുപ്പിന്റെ താഴ്വരകളിൽ
നിറമളന്ന് ജ്ഞാനം പകരുന്ന വിദ്യാലയങ്ങളിൽ
ആസ്തി തൂക്കിയക്കനുഗ്രഹിക്കും വെള്ളിക്കോലുകളിൽ
എന്റെ കവിത ഇനിയും കഴുമരമേറു,മെങ്കിലും നിശ്ചയം
നാളെപ്പുലർച്ചയിൽ പുതു യൗവ്വനമൊന്ന് വരുമവർ
നിങ്ങളാളുമീ വ്യവസ്ഥയൊക്കെയും തിരുത്തി വായിക്കും
അന്ന് വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഞാനുദിക്കും
00000000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...