2019, ജൂലൈ 5, വെള്ളിയാഴ്‌ച

സ്വർഗ്ഗരാജ്യം തുന്നുന്നവർ

ഒരു പെരുമഴയിലേക്കിറങ്ങിച്ചെല്ലുക
ഭയപ്പെടേണ്ട; ഇരുളുന്നതിനു മുമ്പ്‌
ചക്രവാളം തൊട്ടില്ലെങ്കിലും
മരുഭൂമിയൊന്ന് വിഴുങ്ങാതെ പോവില്ല


പ്രളയത്തിലേക്കൂളിയിട്ടിറങ്ങുക
ശങ്കയരുത്‌; കയ്യാരു നീട്ടിയില്ലെങ്കിലും
ചുവന്നതെരുവിന്റെ ദൈവനിന്ദയ്ക്ക്‌
ശിക്ഷയിറക്കപ്പെട്ടതിന്റെ മഹദ്‌ വചനം
കൈകൊട്ടി വാഴ്ത്താതെ പോവില്ല


യുദ്ധക്കൊതിമൂത്ത്‌ ഗന്ധകം കൊറിക്കുന്ന
നഗ്നരാജനെ നോക്കി കൂവുക
അരുത്‌; തെരുവിൽ അനാഥരാവുന്ന
ബാല്യങ്ങളുടെ തലയെണ്ണി വെറുതെ
ജയപരാജയങ്ങളുടെ കെട്ടുകഥ മെനയരുത്‌


എങ്കിലും
കവിതയൊന്ന് നിറുത്താതെ ചൊല്ലുക
മടിയരുത്‌; പദങ്ങളും ബിംബങ്ങളും
കൽപ്പിച്ചു വച്ചതൊക്കെയും നിഷ്കരുണം
വെട്ടിയറുത്തുപ്പു നോക്കി തന്ത്രികൾ
തെരുവുകളിൽ അപഹസിച്ചാർത്തലയ്ക്കും
എന്തെന്നാൽ,
കവികൾ കാലാതിവർത്തികളാണു
സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...