2019, ജൂലൈ 14, ഞായറാഴ്‌ച

ഈങ്ക്വിലാബിനു ഈണമിടുന്നവർ

ഉടലാഴങ്ങളിലൂഴിയിട്ട ഉന്മത്തവേളകളിൽ 
നീയുണ്ട അമൃതകുംഭത്തിനുമേഴുകടലക്കരെ 
ജീവ രഹസ്യങ്ങളിലേക്ക്‌ കണ്ണെയ്തൊരു പാതിരയൊക്കെയും കൂരിരുട്ട്‌ കുടിച്ച്‌ 
ഞാൻ കൊണ്ട പേറ്റുനോവ്‌ ചുരുണ്ട്‌ കിടക്കുന്നു 

 പ്രണയ നിരാസത്തിന്റെ പേപ്പകലുകളിൽ 
നീ കടിച്ചുപൊട്ടിച്ച വിദ്വേഷ മൂർച്ചയ്ക്കുമപ്പുറം ഇന്ധനമർമ്മങ്ങൾ പൊട്ടിയൊലിക്കുന്ന, കടുത്ത
അഗ്നിഗോളങ്ങളിൽ ഞാൻ വിലയമാവുന്നു 

ഒന്നിച്ചു പെയ്തൊരു കവിതയുടെ തണുപ്പിൽ 
നീ സുഖനിദ്രകൊള്ളുന്ന ശ്യാമരാവിന്നു ദൂരെ കൽപിച്ചുവച്ച മാനങ്ങളൊക്കെയും കടന്നെന്റെ കാവ്യവും ജീവനും 
കാലമൊക്കെയും മുനിഞ്ഞു കത്തുന്നു പിന്നെയും

നെഞ്ചിലാഴത്തിലിരുമ്പു കേറവേ തോഴാ തഞ്ചത്തിലെന്നെ നീ വിശ്വസിപ്പിക്ക സത്വരം ചങ്കുപൊട്ടുമാറുച്ചത്തിൽ ചൊല്ലിയ ഈങ്ക്വിലാബിനിതിലൊരു പങ്കൊട്ടുമില്ല കട്ടായം
ചോരയെന്റെ നനഞ്ഞു ചുവന്നതല്ല നിൻ ചെങ്കൊടി ചാരെയെന്നെത്തുണയ്ക്കുവാനുണ്ട്‌നീനാളൊക്കയും 
പിടഞ്ഞുവീണുഞാൻപോയിപ്പരലോകംപുൽകിലും 
പിടിവിടരുത്‌,പാറിപ്പറന്നേയിരിക്കണംപഥിതരെക്കാത്തെപ്പഴും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...