2019, നവംബർ 17, ഞായറാഴ്‌ച

തീപ്പെട്ട് പോകും മുന്നേ തിരിച്ചറിയുന്നവ



പതിറ്റാണ്ടുകളുടെ പെരുക്കത്തിനപ്പുറം
പഴയ ഓർമ്മകളിൽ പരതി നില്ക്കവേ
കവലയൊന്നിൽ കണ്ട കൂട്ടുകാരീ
എന്നെക്കുറിച്ചാരായുമ്പോൾ
അധികമൊന്നും നീട്ടിപ്പരത്താനില്ല
അതിലും വലിയൊരു വട്ടപ്പൂജ്യം തന്നെ
എവിടെയാണിപ്പോൾ എന്ന മറുചോദ്യം
തുടങ്ങിയിടത്ത്‌ തന്നെ തളംകെട്ടി നില്ക്കുന്നു
നേടിയതിനെക്കുറിച്ച്‌ വീമ്പ്‌ പറയാനോ
നേദിച്ചതിനെയോർത്ത്‌ കണ്ണുകലങ്ങാനോ, ഇല്ലാതെ
ഉപ്പുവെച്ച ലോഹമൊന്തയായ് കുന്തിച്ചിരിക്കുന്നു
എങ്കിലും,
ഭാണ്ഡത്തിലുണ്ടൊരു പിടിയവലിനു പകരം
പൊട്ടാതെ ചീറ്റാതെ പുകയാത്ത കവിത
നെഞ്ചിലുണ്ടുണ്ണാതെ ഉഷ്ണിച്ച ഓർമ്മകൾ
വഴികൾ, മരങ്ങൾക്കപ്പുറത്തേക്ക് വളർന്നപ്പോഴും 
ചില്ലകളുടെ ബലത്തിൽ അവിശ്വസിച്ചവൻ
നീന്തുവാനറിയുമെന്നഹന്തയിൽ നിലാവൊടുങ്ങുവോളം
നീരൊഴുക്കിനെ പഴിച്ചവൻ, അക്കരെയണയാത്തവൻ
ഇനിയെന്റെ കെട്ട പുണ്ണിലേക്കെത്തി നോക്കായ്ക
വസന്തമാളികയിലിരുന്ന് കൊളുത്തി വലിക്കായ്ക
കുഴിമാടം നിറയുവോളം കെടുകെട്ട കവിതകെട്ടി
ഒരു മകരമാസത്തിനപ്പുറം ഞാനൊടുങ്ങട്ടെ
000000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...