2019, നവംബർ 28, വ്യാഴാഴ്‌ച

തീപ്പെട്ട് പോകും മുമ്പൊരു കനൽത്തരി


തെരുവിന്റെ തെക്കേ മൂലയിൽ നിന്ന്
ഇന്നലെയൊരു തുളസിച്ചെടി
യാത്ര പറയാതെ വേരറ്റു പോയി
പുസ്തകത്തിന്റെ നടുത്താളിൽ നിന്ന്
പെട്ടെന്നൊരു കണം ചില വാക്കുകൾ
മുന്നൊരുക്കമില്ലാതെ മായ്ക്കപ്പെട്ടു
ദേവാലയത്തിൽ നിന്ന് നീട്ടി വിളിച്ചിരുന്ന
സമാധാന ഗീതികളിൽ, ഉച്ചമുതൽ
വാക്കുകൾക്ക് സ്ഥാനഭ്രംശമുണ്ടായി

എന്നു മുതലാണു നിന്റെ കുശിനിപ്പുരയും
എന്റെ പ്രാർത്ഥനാലയവും മതിൽ കെട്ടി
രണ്ട് ആകാശത്തിനു കീഴിലാക്കപ്പെട്ടത്
എന്റെ കവിതയിൽ നിന്ന് നിറ്റെ അലങ്കാരവും
നാട്ടുകൂട്ടത്തിന്റെ വൃത്തവും ചുരണ്ടിമാറ്റിയത്

നിന്റെ എഴുന്നള്ളത്തിനെന്റെ പടിപ്പുരയിൽ നിന്ന്
പറയെടുക്കുന്ന നാളെന്റെ സ്വപ്നം, അളവറ്റ മോഹവും
എന്റെ നേർച്ചയ്ക്ക് അപ്പം വിളമ്പാൻ ആദ്യവരിയിൽ
നീ മത്സരിച്ചെത്തുന്ന ദിനമെന്റെ വിജയം, കനവും

മോഹങ്ങളുടെ കൂടൊക്കെയും അഗ്നിചീറ്റിയെരിക്കുന്ന
അഭിനവ ഭക്തകുലം ഒടുക്കത്തെ തരിയുമൊടുങ്ങി
പുത്തൻ നിലാവുദിക്കും വരെ എന്റെ കവിതയാകെ
പൂത്തുതന്നെയിരിക്കട്ടെ, ഞാൻ വിപ്ളവം കാക്കട്ടെ
00000000000000000000000000000000000



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...