ഉദ്ദാരണം നിലച്ച്
ഉന്മത്ത രാവൊന്നുപോലും
കൊട്ടിഘോഷിക്കുവാനില്ലാതെ
കെട്ട സ്മരണാലയമായ് നാളൊക്കെയും
നിണം കൊണ്ട കൊത്തള കവാടത്തിൽ
നിരങ്ങുന്ന ഗതികെട്ട ഭാവിയിൽ
ഉടുമുണ്ട് പൊക്കി, ജാതി നിർണ്ണയിച്ച്
ഉറുപ്പിക തീർത്ത ഉറപ്പിൽ നാടിനെ
വർഗ്ഗീകരിച്ച്, മതേതരത്വം വന്ധീകരിച്ച്
വിഷവിത്ത് പാകി വിദ്വേഷം കൊയ്യുന്ന
കാളകൂട സത്തിന്റെ രാജവാഴ്ചയിൽ, നീ
കൗമാര വേഷങ്ങളിൽ കനലു കെട്ടുക
തെക്കോട്ടൊഴുക്കുവാനെട്ടു ദിക്കു നിന്നും
താറുപാച്ചി കുറുവടിയേന്തി കെട്ട കൂട്ടം
വിറളിയെടുത്ത് വീമ്പോതി വരികയിൽ
വിറയ്ക്കാതെ പെയ്യുക, പാത പതറാതിരിക്കുക
ചോരച്ചാലുകീറി, തെരുവ് കാവി കോറി
ചീഞ്ഞ ജാതി, മുറ്റും മുന്നേ നുള്ളിയെറിയുക
കെട്ടുപോയിട്ടില്ല പാടേ കാർത്തിക നാളം
കൊട്ടിയടച്ച് കൊളുത്തിട്ടിട്ടില്ല മോഹ ജാലകം
തെമ്മാടിക്കൂട്ടമൊമ്പതാളൊരുമിച്ച് വന്ന്
തമ്മിൽ പകപെരുക്കുവാൻ ശംഖ് മുഴക്കീടുകിൽ
ഇതളടർന്നു പോവതല്ല ഭാരത മൈത്രിയറിയുക
ഇത്ര കൊണ്ട സൗഹൃദം കാക്കും മമ കാലമെല്ലാം
00000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ